ഹൈദരാബാദ്: ജെഎന്‍യു വിദ്യാര്‍ഥി യൂണിയന് നേതാവ് കനയ്യ കുമാറിനെ ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലാ കാമ്പസില്‍ പ്രവേശിക്കുന്നതില്‍ അധികൃതര്‍ വിലക്കി. പുറത്തു നിന്നുള്ളവരെ ക്യാമ്പസില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് സര്‍വകലാശാല വ്യക്തമാക്കിയിട്ടുണ്ട്.
മാധ്യമ പ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, പുറമെ നിന്നുള്ള വിദ്യാര്‍ഥികള്‍, സാമൂഹ്യ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് കാമ്പസില്‍ പ്രവേശനം വിലക്കിയിട്ടുണ്ട്. ഇന്ന് വൈകുന്നേരമാണ് കനയ്യകുമാര്‍ ഹൈദരാബാദ് സന്ദര്‍ശിക്കുന്നത്. കനയ്യയുടെ സന്ദര്ശിക്കുന്നതിനെത്തുടര്ന്ന് സര്‍വകലാശാലാ അധികൃതര്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
കാമ്പസിന്റെ പ്രധാന പ്രവേശന കവാടം ഒഴിച്ച് ബാക്കി എല്ലാ പ്രവേശന മാര്‍ഗങ്ങളും അടച്ചു. കൂടുതല്‍ പോലീസുകാരെ ക്യാമ്പസില്‍ വിന്യസിച്ചിട്ടുണ്ട്. വി.സയുടെ ഓഫീസിനും വസതിക്കും കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തി. ഇന്ന് മുതല്‍ 26 വരെ ക്ലാസുകള്‍ റദ്ദാക്കിയിട്ടുണ്ട്.
രോഹിത് വെമുലയുടെ ആത്മഹത്യക്ക് ശേഷമുണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് അനിശ്ചിതകാല അവധിയില്‍ പ്രവേശിച്ച വൈസ് ചാന്‍സലര്‍ അപ്പാറാവു പൊഡില കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തിയത്. വി.സിയുടെ മടങ്ങിവരവില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ വിസിയുടെ ഓഫീസ് അടിച്ചു തകര്‍ത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: