കോഴിക്കോട്: ഏപ്രി ല്‍ 6ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന മഹാഭാരതം ധര്‍മ്മരക്ഷാസംഗമത്തിന്റെ ഒരുക്കങ്ങള്‍ ചിട്ടയോടെ മുന്നേറുന്നു. മലബാറിലെ ഹിന്ദുസമൂഹത്തിന്റെ മഹാസംഗമമായി മഹാഭാരതം ധര്‍മ്മരക്ഷാസംഗമത്തിന് വിവിധ ആശ്രമങ്ങള്‍, ആദ്ധ്യാത്മിക ആചാര്യന്മാര്, സാംസ്ക്കാരിക-സാമുദായിക സംഘടനകള്‍ എന്നിവയാണ് നേതൃത്വം കൊടുക്കുന്നത്.
കോഴിക്കോട് മഹാനഗരത്തെ 18 മേഖലകളായി തിരിച്ചാണ് പ്രവര്‍ത്തനം നടക്കുന്നത്. മേഖലാസമിതികള്ക്ക് കീഴില്‍ 179 പ്രാദേശിക സമിതികള്‍ രൂപീകരിച്ചാണ് സംഗമത്തിന് ആളുകളെ പങ്കെടുപ്പിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നത്. കക്കോവില്‍ 25 പ്രാദേശിക സമിതികള്‍ ഇതിനായി രൂപീകരിച്ചു. പന്തീരാങ്കാവില്‍ എട്ടും ഒളവണ്ണയില്‍ ആറും പ്രാദേശികസമിതികള്‍ രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു. പെരുമണ്ണയില്‍ എട്ടു പ്രാദേശിക സമിതികള്‍ പ്രവര്‍ത്തനം ആരംഭിച്ചു. കുന്നത്ത് പാലത്ത് ആറ് പ്രാദേശിക സമിതികളാണ് മഹാഭാരതത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നത്. ബേപ്പൂരില്‍ 31 സ്ഥാനീയസമിതികള് രൂപീകരിച്ചു. രണ്ട് മേഖലകളിലായി ക്ഷേത്രസമിതികള് യോഗം ചേര്‍ന്ന് മഹാഭാരതം വിജയിപ്പിക്കാന്‍ തീരുമാനിച്ചു. ബേപ്പൂരില്‍ മാതൃസമിതിയും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
കല്ലായിയില്‍ 13 പ്രാദേശികസമിതികള്‍ രൂപീകരിച്ചു. 14 ക്ഷേത്രസമിതികള് രൂപീകരിച്ചു. 14 ക്ഷേത്രസമിതികള് പങ്കെടുത്ത യോഗം ചേര്‍ന്നു. ചാലപ്പുറത്ത് 11 പ്രാദേശിക കണ്‍വീനര്‍മാരെ തെരഞ്ഞെടുത്തു. ചേവായൂരില്‍ 21 സ്ഥനീയ സമിതികളില്‍ നിന്നായി 25 ബസുകളില്‍ മഹാഭാരതത്തിലേക്ക് ആളുകള്‍ എത്തും. വെള്ളയില്‍, പുതിയാപ്പ മേഖലകളില്‍ വിപുലമായ യോഗങ്ങള്‍ ചേര്‍ന്നു. വെള്ളയില്‍ മേഖലയില്‍ പത്ത് സമിതികളാണ് പ്രവര്‍ത്തിക്കുക. രണ്ട് സത്സം ഗങ്ങള്‍ നടന്നു. മാതൃസമിതിയും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
പുതിയാപ്പയില് എട്ട് പ്രാദേശിക സമിതികള്‍ രൂപീകരിച്ചു. 128 അമൃത സ്വാശ്രയസംഘങ്ങളുടെ വിപുലമായ യോഗം ധര്‍മ്മരക്ഷാസംഗമത്തിന്റെ വിജയത്തിനായി യോഗം ചേരും. കാരപ്പറമ്പില്‍ 11 പ്രാദേശിക സമിതികളും ഫറോക്കില്‍ ഏഴ് പ്രാദേശിക സമിതികളും പാറോപ്പടിയില്‍ 14 പ്രാദേശികസമിതികളും പ്രവര്‍ത്തനം ആരംഭിച്ചു.
പ്രാദേശികസമിതികളുടെ ആഭിമുഖ്യത്തില്‍ 28 വരെ സാംസ്കാരിക പരിപാടികള്‍ അരങ്ങേറും. ഭജനസന്ധ്യ, പ്രഭാഷണങ്ങള്‍, സെമിനാറുകള്‍ എന്നിവ ഇതിന്റെ ഭാഗമായി നടക്കും. ബൈക്കുറാലികള്‍, വാദ്യഘോഷപ്രചാരണം എന്നിവയും നടക്കും.
31ന് നടക്കുന്ന കൂട്ടയോട്ടത്തില്‍ ആയിരങ്ങള്‍ പങ്കെടുക്കും. റണ്‍ ഫോര്‍ നാഷന് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് കൂട്ടയോട്ടം. പ്രമുഖ വ്യക്തികളും ആബാലവൃദ്ധം ജനങ്ങളും കൂട്ടയോട്ടത്തില്‍ അണിനിരക്കും. സമാപനത്തില്‍ മുതലക്കുളം മൈതാനിയില്‍ സാംസ്കാരിക സദസ്സും നടക്കും.
മൂന്നിന് വിവിധ പ്രാദേശിക സമിതികളുടെ ആഭിമുഖ്യത്തില്‍ മഹാസമ്പര്‍ക്കം നടക്കും. തെരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകര്‍ മൂന്നിന് സമ്പൂര്‍ണ്ണ സമ്പര്ക്കത്തിലണിചേരും. കോഴിക്കോട് നഗരത്തിന് പുറമേ, വടകര, കൊയിലാണ്ടി, നാദാപുരം, പേരാമ്പ്ര, ബാലുശ്ശേരി, കുന്ദമംഗലം, താമരശ്ശേരി എന്നീ പ്രധാന മേഖലകള്‍ കേന്ദ്രീകരിച്ചും പ്രവര്‍ത്തനം മുന്നേറുന്നു.
പരിപാടിയുടെ പ്രചരണത്തിന്റെ ഭാഗമായി നഗരത്തിലും ഗ്രാമങ്ങളിലും ചുമരെഴുത്തും ഫ്ളക്സ് ബോര്‍ഡുകളും നിരന്നുകഴിഞ്ഞു.
മഹാഭാരതം ധര്‍മ്മരക്ഷാ സംഗമത്തിന്റെ മുന്നോടിയായി എലത്തൂര്‍ ഭട്ട് റോഡ് മേഖലക്ക് കീഴിലുള്ള അമൃത സ്വാശ്രയസംഘം പ്രതിനിധികളുടെ യോഗം പുതിയാപ്പ ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്നു. ബ്രഹ്മചാരി വിവേകാമൃത ചൈതന്യ സംസാരിച്ചു. അരുന്ധതീമാധവന് അദ്ധ്യക്ഷത വഹിച്ചു. ആശാജനാര്ദ്ദനന്, മേഖലാ കണ്‍വീനര്‍ എം. കെ. ജിതേന്ദ്രന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: