കോഴിക്കോട്: ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിന് നേരെയുളള സിപിഎം അക്രമത്തിനെതിരെ വ്യാപക പ്രതിഷേധം. പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ ഇന്നലെ നഗരത്തില്‍ പ്രകടനം നടന്നു. അക്രമം സിപിഎമ്മിന്റെ ഫാസിസ്റ്റ് സമീപനത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും ഉദാഹരണമാണെന്ന്ബിജെപി ഉത്തരമേഖലാ ജനറല്‍ സെക്രട്ടറി പി. രഘുനാഥ് പ്രസ്താവിച്ചു. കോഴിക്കോട് ഏഷ്യാനെറ്റ് സംഘത്തിന് നേരെയുള്ള സിപിഎം ആക്രമണം പോളിറ്റ് ബ്യൂറോ മെമ്പര്‍ പിണരായി വിജയന്റെയും ഉന്നത സിപിഎം നേതാക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നുവെന്നത് അക്രമം സിപിഎം ആസൂത്രണം ചെയ്തതാണ് എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കാട്ടായിക്കോണത്ത് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരനടക്കമുള്ള നേതാക്കള്‍ക്കെതിരെയും അക്രമമുണ്ടായി.ഏഷ്യാനെറ്റ് സംഘത്തെ ആക്രമിച്ചവരെ പിടികൂടി കര്‍ശനമായ നിയമ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ച് മര്‍ദ്ദിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പത്രപ്രവര്‍ത്തക യൂണിയന് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. കിഡ്സണ്‍ കോര്‍ണറില്‍ ചേര്‍ന്ന പ്രതിഷേധയോഗം യൂണിയന് സംസ്ഥാന പ്രസിഡണ്ട് പി.എ. അബ്ദുള്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. രാപ്പകല്‍ നോക്കാതെ ജോലി ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരെ ഒരു പ്രകോപനവുമില്ലാതെ മര്ദ്ദിച്ചവശരാക്കിയവര്ക്കെതിരെ നടപടികള്‍ സ്വീകരിക്കാത്തപക്ഷം ശക്തമായി പ്രതികരിക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് കമാല്‍ വരദൂര്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി എന്‍. രാജേഷ്, ഏഷ്യാനെറ്റ് റിജ്യയണല്‍ എഡിറ്റര്‍ ഷാജഹാന്, മീഡിയാ വണ്‍ കോഴിക്കോട് ബ്യൂറോ ചീഫ് ഷുക്കൂര്‍, ജന്മഭൂമി ബ്യൂറോ ചീഫ് എം.ബാലകൃഷ്ണന്, യൂണിയന് ട്രഷറര്‍ വിപുല്‍നാഥ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: