കോഴിക്കോട്: ലോക ജലദിനത്തോടനുബന്ധിച്ച് കേരള നദീസംരക്ഷണ സമിതി സംഘടിപ്പിച്ച ശില്പശാല കോഴിക്കോട് പബ്ലിക് ലൈബ്രറി ഹാളില്‍ മേയര്‍ വി.കെ.സി. മമ്മത്കോയ ഉദ്ഘാടനം ചെയ്തു. മാലിന്യങ്ങള്‍ തെരുവിലേക്കും ജലസ്രോതസ്സുകളിലേക്കും വലിച്ചെറിയുന്ന സംസ്കാരം ഉപേക്ഷിച്ച് ജലസുരക്ഷയെക്കുറിച്ച് ശരിയായ അവബോധം നേടിയാല്‍ മാത്രമേ ജലസംരക്ഷണ സാധ്യമാവൂ എന്ന് മേയര്‍ പറഞ്ഞു. നദീസംരക്ഷണവും പരിപോഷണവും ജീവിതത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമാക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ പി.ആര്. നാഥന് പറഞ്ഞു. കേരള നദീസംരക്ഷണസമിതി സംസ്ഥാന പ്രസിഡന്റ് ഡോ. എസ്. സീതാരാമന് അധ്യക്ഷത വഹിച്ചു. കാണാത്തവെള്ളം എന്ന വിഷയത്തില്‍ ഡോ. എ. അച്യുതന് പ്രബന്ധം അവതരിപ്പിച്ചു. ഡോ.ആര്‍സു, പി.വാസു, മണലില്‍ മോഹനന്, പ്രൊഫ.ശോഭീന്ദ്രന്, പി.രമേഷ്ബാബു തുടങ്ങിയവര്‍ പ്രഭാഷണം നടത്തി.
തുടര്‍ന്ന് നടന്ന ശില്പശാലയില് ഡോ. ടി.കെ. ജലജ ജലോപയോഗം സൂക്ഷ്മതയോടെ എന്ന വിഷയത്തെ അധികരിച്ച് പ്രബന്ധം അവതരിപ്പിച്ചു. വേണു വാരിയത്ത് മോഡറേറ്ററായിരുന്നു. തുടര്‍ന്ന് ജില്ലയിലെ വിവിധ നദികളുടെ നിലവിലെ ശോചനീയാവസ്ഥയയെക്കുറിച്ചും പരിഹാരമാര്‍ഗ്ഗങ്ങളെക്കുറിച്ചും ഒ. ഹമീദലി, എസ്. അബൂബക്കര്‍, കെ.വാസു, വി.കരുണാകരന്, സി.പി.കോയ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.എസ്.പി. രവി മോഡറേറ്ററായിരുന്നു. പ്രൊഫ. ഗോപാലകൃഷ്ണമൂര്‍ത്തി, സി.പി. നായര്‍, ടി.എന്‍.പ്രതാപന്, സി.എന്‍.ഗോപിനാഥന്‍പിള്ള, എം.പി. അബ്ദുള്ള, ടിന്റു ജോസഫ്, വിഷ്ണുവി, ഉഷാറാണി ടി.കെ, സരള പി, ബാബു കണിയാത്ത്, അബ്ദുള്‍ലത്തീഫ്, നദീസംരക്ഷണസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി. രാജന്, അരുണ്‍ രഘുനാഥ്, സുബീഷ് ഇല്ലത്ത്, ഇ.പ്രദീപ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: