അങ്ങനെ സമാധിസ്ഥനായി ശ്രീകൃഷ്ണ ഭഗവാനില്‍ പ്രജ്ഞയുറച്ച ഭക്തന്റെ ഭാഷയെന്താണ്?
(ഭാഷ്യതേ പ്രകര്‍ഷേണ കഥ്യതേ അനയാ ഇതിഭാഷാ ലക്ഷണ മിത്യര്ത്ഥഃ ) എന്ന നിര്‍വചനമനുസരിച്ച് ഭാഷ എന്ന പദത്തിന് ലക്ഷണമെന്നര്ത്ഥം. സ്ഥിത പ്രജ്ഞന്റെ ലക്ഷണമെന്താണ് എന്ന ഒന്നാം ചോദ്യം.
സ്ഥിതപ്രജ്ഞന് രണ്ടുവിധമുണ്ടെന്ന് മധു സൂദന സരസ്വതി എന്ന ആചാര്യന് പറയുന്നു, ഒന്ന് സമാധിയില്‍ ഉറച്ചു നില്ക്കുന്നവന്. രണ്ട് സമാധിയില്‍ നിന്ന് ഉത്ഥിതന്‍ ( എഴുന്നേറ്റവന്) ഈ രണ്ടാമത്തെ വിഭാഗത്തില്‍ പെടുന്നവനെ ഈ ശ്ലോകത്തില്‍ സ്ഥിതധിഃ – എന്നു വിശേഷിപ്പിക്കുന്നു. അറിവില്ലാത്തവന് സംസാരിക്കുന്ന പോലെയല്ലല്ലോ അറിവുള്ളവന് സംസാരിക്കുന്നത് സംഭാഷണത്തിലൂടെയാണല്ലോ. ഒരു മനുഷ്യനെ അജ്ഞനോ വിജ്ഞനോ എന്ന് നാം മനസ്സിലാക്കുന്നത് ഒരുതൊഴിലാളി തൊഴില്‍സംബന്ധമായ കാര്യങ്ങളേ സംസാരിക്കൂ, ഒരദ്ധ്യാപകന് അദ്ധ്യാപനപരമായ കാര്യങ്ങളേ സംസാരിക്കൂ.
അതുകൊണ്ട് അര്ജുനന് ചോദിക്കുന്നു: ഒരു സ്ഥിത പ്രജ്ഞനായ ഭക്തനെ സ്തുതിച്ചാല്‍ അദ്ദേഹം നമ്മേ അഭിനന്ദിച്ച് സംസാരിക്കുമോ? നാം അദ്ദേഹത്തെ നിന്ദിച്ചാല്‍ ദേഷ്യത്തോടെ സംസാരിക്കുമോ, ബാഹ്യചേഷ്ടകളില്‍ നിന്നും ഒരാളെ ഏതുതരക്കാരനാണെന്ന് ഏതാണ്ട് ഊഹിക്കാം. ഭഗവാനെ ധ്യാനിക്കുന്ന തിനുവേണ്ടി ആദ്യം ഇന്ദ്രിയങ്ങളെ ഒതുക്കണമല്ലോ അതിനുവേണ്ടി ഇരിക്കുമോ? അതിനുകഴിഞ്ഞില്ലെങ്കില്‍ ഭൗതിക പദാര്‍ത്ഥങ്ങളെ സ്വീകരിക്കാന്‍ അവയുടെ സമീപത്തേക്ക് നടക്കുമോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: