ന്യൂദല്‍ഹി: ഇന്റിഗോ എയര്‍ലൈന്‍സിന്റെ പത്ത് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി. ഇതേ തുടര്‍ന്ന് വിമാനങ്ങളില്‍ തിരച്ചില്‍ നടന്നുവരികയാണ്.
എയര്‍ലൈന്‍സിന്റെ ചെന്നൈയിലെ കോള്‍ സെന്ററിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. രാജ്യത്തിന് പുറത്ത് നിന്നാണ് സന്ദേശമെത്തിയതെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ ഇത്തരത്തില്‍ നാല് സന്ദേശങ്ങളാണ് ലഭിച്ചത്. വ്യാജ സന്ദേശമാണിതെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
34 പേര് ദാരുണമായി മരിക്കുകയും 200 പേര്‍ക്ക് പരിക്കേല്‍ക്കുന്നതിനും വഴിവച്ച ബ്രസല്‍സ് വിമാനത്താവളത്തിലെ ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്റിഗോ എയര്‍ലൈന്‍സിനും ഭീഷണി സന്ദേശമെത്തിയിരിക്കുന്നത്. ഇത് യാത്രക്കാരില്‍ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്.
ബ്രസല്‍സിലെ മെട്രോ സ്റ്റേഷനിലും സ്ഫോടനം നടന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: