തൊടുപുഴ: മുന്തിയ ലോഡ്ജുകളിലും ഹോട്ടലുകളിലും മുറികള്‍ വാടകയ്ക്കെടുത്ത് എല്‍ ഇ ഡി ടിവി മോഷ്ട്ടിക്കുന്ന എല്‍ ഇ ഡി ശിവന് തൊടുപുഴയിലും മോഷണം നടത്തി. ഇയാളെ തൃശൂര്‍ ഷാഡോ പോലീസാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. ഇയാളുടെ ഫോട്ടോ കണ്ടതിനെത്തുടര്‍ന്നാണ് തൊടുപഴയിലെ താഴത്ത്പറമ്പില്‍ റസിഡന്‍സി ഉടമ പരാതിയുമായി തൊടുപുഴ എസ്.ഐക്ക് മുന്നിലെത്തിയത്. കഴിഞ്ഞ ജൂണിലാണ് വ്യാജ തിരച്ചറിയല്‍ കാര്‍ഡ് ഉപയോഗിത്ത് ശിവന് തൊടുപുഴയിലെ ഈ ലോഡ്ജില്‍ മുറിയെടുത്തത്. പിന്നീട് ഇവിടുത്തെ ടി വി മോഷ്ടിച്ച് മുങ്ങുകയായിരുന്നു. 15000 രൂപ വിലവരുന്നതായിരുന്നു ടി വി. ലോഡ്ജില്‍ നല്കിയ അഡ്രസില്‍ അന്വേഷിച്ചെങ്കിലും അത് ഹിന്ദിക്കാരന്റെയാണെന്ന് കണ്ടെത്തുകയായിരുന്നു. മോഷ്ടാവിനെ കണ്ടെത്താനാകാതെ കഴിയുന്നതിനിടെയാണ് ശിവന് പിടിയിലായതായി വാര്‍ത്ത വന്നത്. ചിത്രത്തില്‍ നിന്നും ലോഡ്ജില്‍ മോഷണം നടത്തിയത് ശിവനാണെന്ന് ലോജ്ഡ് ഉടമ തിരിച്ചറിഞ്ഞു. തൊടുപുഴ പോലീസ് മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു. ഇപ്പോള്‍ തൃശൂര്‍ ജില്ലയിലെ ജയിലില്‍ കഴിയുന്ന പാലക്കാട് കോങ്ങാട് കക്കയില്‍ കോട് ശിവന് എന്ന ശിവകുമാറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ തയ്യാറെടുക്കുകയാണ് തൊടുപുഴ പോലീസ്. ജില്ലയുടെ മറ്റ് ഭാഗങ്ങളില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: