ന്യുദല്‍ഹി: അനധികൃത ഖനനക്കേസില്‍ അന്വേഷണത്തിന് ഉത്തരവിട്ട ലോകായുക്ത നടപടിയെ ചോദ്യം ചെയ്ത് കേന്ദ്ര വിദേശകാര്യമന്ത്രി സമര്‍പ്പിച്ച ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി. അന്വേഷണവുമായി മുന്നോട്ടു പോകാമെന്നു കോടതി നിര്‍ദേശിച്ചു.
അനധികൃത ഖനനത്തിനു കര്‍ണാടക മുന്‍ മുഖ്യമന്ത്രിമാരായ എസ്.എം. കൃഷ്ണ, ധരം സിങ്, എച്ച്.ഡി. കുമാരസ്വാമി എന്നിവര്‍ അനുമതി നല്‍കിയിരുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണു ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടത്.
1999 ഒക്ടോബര്‍ മുതല്‍ 2004 മേയ് വരെയാണു കൃഷ്ണ മുഖ്യമന്ത്രിയായിരുന്നത്. ടി.ജെ. എബ്രഹാമായിരുന്നു പരാതിക്കാരന്. കേസില്‍ 11 ഉദ്യോഗസ്ഥരും പ്രതികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: