ചാലക്കുടി: മണിയുടെ മരണം സംബന്ധിച്ച അന്വേഷണത്തില്‍ പോലീസ് ഇരുട്ടില്‍ തപ്പുന്നു. സ്വാഭാവിക മരണം തന്നെയെന്ന നിഗമനത്തിലേക്ക് പോലീസ് എത്തുമ്പോള്‍ ആരോപണങ്ങളുമായി വീട്ടുകാരും സഹായികളും രംഗത്ത്. 200ല്‍ അധികം പേരെ ചോദ്യം ചെയ്തിട്ടും മരണകാരണം കണ്ടെത്താന്‍ കഴിയാതെ പോലീസ് വലയുകയാണ്.
സഹായികളായ വിപിന്‍, അരുണ്‍, മുരുകന് എന്നിവരെ മാനസികമായും മറ്റും പോലീസ് പീഡിപ്പിക്കുന്നതായും പരാതിയുണ്ട്. ഇവര്‍ പോലീസ് കസ്റ്റഡിയിലായിട്ട് ദിവസങ്ങളായി. ഇവരില്‍ നിന്ന് മരണം സംബന്ധിച്ച് ഒരു തെളിവും ലഭിച്ചിട്ടില്ല. പിന്നെയും കസ്റ്റഡിയില്‍ വെക്കുന്നത് എന്തിനെന്നാണ് ഇവരുടെ വീട്ടുകാരുടെ ചോദ്യം.
എന്നാല്‍ വീട്ടുകാരെ പ്രതികളാക്കുന്ന തരത്തിലാണ് കേസിന്റെ പോക്കെന്നും പോലീസില്‍ നിന്ന് അന്തിമ റിപ്പോര്‍ട്ട് കിട്ടിയാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും സഹോദരന് ആര്‍എല്‍വി രാമകൃഷ്ണന് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടും കൃത്യമായ നിഗമനത്തിലെത്തുവാന്‍ പോലീസിന് സാധിക്കാത്തതാണ് പരാതികള്‍ക്ക് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: