ജയ്പൂര്‍: പ്രമുഖ സാഹിത്യകാരന് സല്മാന് റുഷ്ദി ഇന്ത്യന്‍ സന്ദര്‍ശനം റദ്ദാക്കി. വെള്ളിയാഴ്ച ആരംഭിക്കുന്ന ജയ്പൂര്‍ സാഹിത്യ മേളയില്‍ പങ്കെടുക്കാന്‍ എത്തുമെന്ന് അറിയിച്ച അദ്ദേഹം മുസ്ലീം മതമൗലിക വാദികളുടെ ഭീഷണി മൂലമാണ് സന്ദര്‍ശനം റദ്ദാക്കിയത്.
സല്മാന് റുഷ്ദി എത്തുന്നത് സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മേളയില്‍ പങ്കെടുക്കേണ്ടെന്ന് റുഷ്ദി തീരുമാനിക്കുകയായിരുന്നു. വീഡിയോ കോണ്‍ഫറന്‍സ് വഴി സാഹിത്യ മേളയില്‍ പങ്കെടുക്കുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. റുഷ്ദിയുടെ സാത്താന്റെ വചനങ്ങള്‍ എന്ന നോവല്‍ ഇസ്ലാമിക ലോകത്ത് വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു.
റുഷ്ദി ജയ്പൂരില്‍ വരുന്നതിനോട് ദാരൂല്‍ ഉലൂം ദിയോബാന്‍ഡ് ഉള്‍പ്പെടെയുള്ള മുസ്ലീം സംഘടനകള്‍ ഇന്ത്യയില്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. റുഷ്ദിക്ക് വധഭീഷണി ഉണ്ടെന്ന് രാജസ്ഥാന, മഹാരാഷ്ട്ര പോലീസ് മേധാവികളുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മേളയില്‍ പങ്കെടുക്കുന്നതില്‍ നിന്നും റുഷ്ദി പിന്മാറണമെന്ന് രാജസ്ഥാന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: