പാനൂര്‍: ബിജെപിയുടെ കൂത്തുപറമ്പ് മണ്ഡലം സ്ഥാനാര്‍ത്ഥി സി.സദാനന്ദന് മാസ്റ്റര്‍ക്ക് ഉജ്ജ്വല സ്വീകരണം.—ഇന്നലെ വൈകുന്നേരം തലശേരി റെയില്‍വേ സ്റ്റേഷനിലെത്തിയ സി.സദാനന്ദന് മാസ്റ്ററെ നേതാക്കളും പ്രവര്‍ത്തകരും ഹാരമണിയിച്ചു സ്വീകരിച്ചു.—ബിജെപി ജില്ലാപ്രസിഡണ്ട് പി.സത്യപ്രകാശ്, സംസ്ഥാനസമിതി അംഗം കെ.രഞ്ജിത്ത്, ആര്‍എസ്എസ് വിഭാഗ് കാര്യകാരി അംഗം കെ.സജീവന്, ബിജെപി തലശേരി മണ്ഡലം പ്രസിഡണ്ട് എന്‍.ഹരിദാസ്, കൂത്തുപറമ്പ് മണ്ഡലം പ്രസിഡണ്ട് വി.പി.സുരേന്ദ്രന് തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.—നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ കൂത്തുപറമ്പ് മണ്ഡലം അതിര്‍ത്തിയായ കോട്ടയംപൊയിലില്‍ വെച്ച് സ്ഥാനാര്‍ത്ഥിയായ സദാനന്ദന് മാസ്റ്ററെ നേതാക്കളായ പി.കെ.രാജേന്ദ്രന്, കെ.ദിവാകരന് എന്നിവരുടെ നേതൃത്വത്തില്‍ ഹാരമണിയിച്ച് സ്വീകരിച്ചു.—നൂറിലേറെ ബൈക്കുകളുടെ അകമ്പടിയുമായി തുറന്ന വാഹനത്തില്‍ സ്ഥാനാര്‍ത്ഥി പൂക്കോടു നിന്നും കൂത്തുപറമ്പ് ടൗണ്‍ വഴി തൊക്കിലങ്ങാടിയിലെ സ്വീകരണകേന്ദ്രത്തിലെത്തി.—പടക്കംപൊട്ടിച്ച് മാനത്ത് മാരിവില്ലൊരുക്കിയും ആഹ്ലാദം പ്രകടിപ്പിച്ച പ്രവര്‍ത്തകരുടെ ഊഷ്മള സ്വീകരണത്തിനു ശേഷം സദാനന്ദന്‍മാസ്റ്റര്‍ പത്തായക്കുന്നിലെ വീരബലിദാനി വി.എ.ഗംഗാധരന്റെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്ക്കായി ഇറങ്ങി.—വീട്ടിലെത്തി ഗംഗാധരന്റെ വന്ദ്യമാതാവിന്റെ കാല്‍തൊട്ട് വന്ദിച്ച് അനുഗ്രഹം വാങ്ങിയശേഷം സ്മൃതികുടീരത്തില്‍ പുഷ്പമര്പ്പിച്ച ശേഷം യുവമോര്‍ച്ചയുടെ കരുത്തും, ആവേശവുമായിരുന്ന സ്വര്‍ഗീയ കെ.ടി.ജയകൃഷ്ണന്മാസ്റ്ററുടെ മാക്കൂല്‍ പീടികയിലെ വീട്ടിലെത്തി.—മാതാവ് കൗസല്യയെ പൊന്നാടയണിയിച്ച ശേഷം പാദംതൊട്ടു നമസ്ക്കരിച്ച് അനുഗ്രഹം വാങ്ങി.—കെ.ടി.ജയകൃഷ്ണന് മാസ്റ്ററുടെ സഹോദരനെയും, സഹോദരിമാരെയും മറ്റും കണ്ടതിനു ശേഷം സ്മൃതിമണ്ഡപത്തിലെ കെടാത്ത ആദര്ശദീപത്തിനു മുന്നില്‍ ഒരുപിടി പുഷ്പമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചു.—പിന്നീട് സ്വീകരണവേദിയായ പാനൂര്‍ ടൗണില്‍ എത്തിയ സദാനന്ദന്‍മാസ്റ്ററെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെ സ്വീകരിച്ചു.—ആര്‍എസ്എസ് സംഭാഗ് കാര്യവാഹ് പി.പി.സുരേഷ്ബാബു, വിഭാഗ് കാര്യവാഹ് വി.ശശിധരന്, ജില്ലാപ്രചാരക് ടി.ആര്.രഞ്ജിത്ത്, ജില്ലാ ബൗദ്ധിക്ക് പ്രമുഖ് വി.പി.ഷാജി, ജില്ലാ സഹകാര്യവാഹക് സോഹന്ലാല്ശര്മ്മ, ജില്ലാസഹസേവാപ്രമുഖ് സി.സുരേഷ്ബാബു, പാനൂര്‍ താലൂക്ക് കാര്യവാഹ് കെ.സി.വിഷ്ണു, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.വി.രത്നാകരന്, ജില്ലാവൈസ് പ്രസിഡണ്ട് മോഹനന്‍മാനന്തേരി, മഹിളാമോര്‍ച്ച നേതാക്കളായ സി.പി.സംഗീത, എന്‍.രതി, ലസിതപാലക്കല്‍ തുടങ്ങിയവര്‍ സ്വീകരണപരിപാടിക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: