മൊഹാലി: ട്വന്റി 20 ലോകകപ്പില്‍ ഷാഹിദ് അഫ്രീദിക്ക് പുതിയ റെക്കോര്‍ഡ്. കുട്ടിക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന താരമെന്ന ബഹുമതിയാണ് അ്രഫീദി സ്വന്തമാക്കിയത്. 33 മത്സരങ്ങളില്‍ നിന്ന് 39 വിക്കറ്റുകള്‍ നേടിയ അഫ്രീദി ലങ്കന്‍ പേസര്‍ ലസിത് മലിംഗയുടെ പേരിലുള്ള റെക്കോര്‍ഡാണ് തകര്‍ത്തത്. 31 മത്സരങ്ങളില്‍ നിന്ന് 38 വിക്കറ്റുകളാണ് മലിംഗയുടെ സമ്പാദ്യം.
23 മത്സരങ്ങളില്‍ നിന്ന് 36 വിക്കറ്റ് വീഴ്ത്തിയ പാക്കിസ്ഥാന്റെ സയീദ് അജ്മല്‍ മൂന്നാമത്. ബുധനാഴ്ച ന്യൂസിലാന്‍ഡിനെതിരെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയാണ് അഫ്രീദി ഈ ബഹുമതി സ്വന്തമാക്കിയത്. ആദ്യ ഓവറില്‍ തന്നെ കോളിന് മണ്‍റോയെ പറഞ്ഞയച്ച് ലസിത് മലിംഗയുടെ റെക്കോര്‍ഡിനൊപ്പം അഫ്രിദി എത്തി. കോറി ആന്‍ഡേഴ്സനെ ഷൊയ്ബ് മാലിക്കിന്റെ കൈകളിലെത്തിച്ച പാക് നായകന് വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനുമായി.17 വിക്കറ്റുള്ള അശ്വിനാണ് ഇന്ത്യക്കാരില്‍ മുന്നിലുള്ളത്. പതിനെട്ടാം സ്ഥാനത്താണ് അശ്വിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: