തിരുവനന്തപുരം: മൃഗശാലയില്‍ പുതിയ അഞ്ച് അതിഥികളെത്തി. ഒരു വയസ്സും ഒമ്പതു മാസവും പ്രായമുള്ള അഞ്ച് ഒട്ടകപ്പക്ഷികളെയാണ് ചെന്നൈയില്‍ നിന്നെത്തിച്ചത്. നാല് പെണ്ണും ഒരാണുമാണുള്ളത്. രണ്ടു പെണ് ഒട്ടകപ്പക്ഷികള്‍ തിരുവനന്തപുരത്തുണ്ടാകും. മറ്റുള്ളവയെ തൃശ്ശൂര്‍ മൃഗശാലയിലേക്കു കൊണ്ടു പോകും. വൈകിട്ടോടെ മൃഗശാലയില്‍ എത്തിച്ച ഒട്ടകപ്പക്ഷികളെ കാണാന്‍ സന്ദര്‍ശകരും ജീവനക്കാരും മാധ്യമ പ്രവര്‍ത്തകരും ഒത്തുചേര്‍ന്നു. മണിക്കൂറുകളുടെ പ്രയത്നത്തിനൊടുവിലാണ് ഒട്ടകപ്പക്ഷികളെ കൂട്ടിലേക്ക് വിട്ടത്. 25 വര്‍ഷത്തോളം ജീവിത ദൈര്
ഘ്യമുള്ളവയാണ് ഒട്ടകപ്പക്ഷികള്‍. തിരുവനന്തപുരം മൃഗശാലയില്‍ നിലവില്‍ രണ്ട് ആണ് ഒട്ടകപ്പക്ഷികള്‍ മാത്രമാണുള്ളത്. ഇവയ്ക്കു കൂട്ടായി പെണ് ഒട്ടകപ്പക്ഷികളെ എത്തിക്കാന്‍ നേരത്തേ തന്നെ അധികൃതര്‍ ആലോചിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ചെന്നൈ കാട്ടുപ്പാക്കത്തെ ഒസ്ട്രിച്ച് ബ്രീഡിങ് സെന്ററില്‍ നിന്നും ഇവയെ കൊണ്ടു വന്നത്. 13 വര്‍ഷം മുമ്പ് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടു വഴി കടത്താന്‍ ശ്രമിച്ച ഒട്ടപ്പക്ഷികളാണ് തിരുവനന്തപുരം മൃഗശാലയില്‍ നിലവിലുള്ളത്. ലോറികളില്‍ പ്രത്യേകം തീര്‍ത്ത കൂടുകളില്‍ മണല്‍ നിറച്ചാണ് ഒട്ടകപ്പക്ഷികളെ കൊണ്ടു വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: