തിരുവനന്തപുരം: സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം ഇടതു പ്രതിഷേധത്തെ തുടര്‍ന്നു തടസപ്പെട്ടു. പ്രൈവറ്റ് രജിസ്ട്രേഷന് സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്കുള്ളതിനാല്‍ വിഷയം ചര്‍ച്ച ചെയ്യാനാകില്ലെന്നു വൈസ് ചാന്‍സലര്‍ നിലപാടെടുത്തു. ഇതോടെ ഇടതു സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ പ്രതിഷേധം രൂക്ഷമാകുകയും യോഗം തടസ്സപ്പെടുകയും ചെയ്തു. ഇതിനിടെ ഭിന്നലിംഗക്കാരായ വിദ്യാര്‍ഥികള്‍ക്കു വേണ്ടി സര്‍വകലാശാല രൂപീകരിച്ച നയം സിന്‍ഡിക്കേറ്റ് അംഗീകരിച്ചു. ഇനിമുതല്‍ സര്‍വകലാശാലയിലെ എല്ലാ അപേക്ഷാഫോറങ്ങളിലും ലിഗം പൂരിപ്പിക്കുന്ന കോളങ്ങളില്‍ ഭിന്നലിംഗക്കാരെ സംബോധന ചെയ്യാന്‍ പ്രത്യേക കോളം നല്‍കും. ഏഴു പേര്‍ക്കു പിഎച്ച്ഡി അവാര്‍ഡ് ചെയ്യാനും സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു.
പിളെള അശ്വതി മോഹന്‍ (ഫിസിക്സ്), സ്മൃതി വാസുദേവന്‍ (ബയോടെക്നോളജി), ലളിത കെ.പി, വിപിന്‍ലാല്‍.വി (കെമിസ്ട്രി), രമാദേവി വി.എന്‍, (കൊമേഴ്സ്), ചെരുത രഘുനാഥന് (ജിയോഗ്രഫി), നീലകണ്ഠന് (സംസ്കൃതം) എന്നിവര്‍ക്കാണ് പിഎച്ച്ഡി നല്‍കുന്നത്. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് (സെമസ്റ്റര്‍/വര്‍ഷം) മാര്‍ക്ക് ലിസ്റ്റിനൊപ്പം പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റും നല്കാന് തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: