തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ സര്‍ക്കാര്‍ ചെലവില്‍ മന്ത്രിമാരുടേയോ സര്‍ക്കാരിന്‍േറയോ ഭരണനേട്ടങ്ങള്‍ വിവരിക്കുന്ന യാതൊരുവിധ പരസ്യവും മാധ്യമങ്ങളോ തീയറ്ററുകളോ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കളക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. പരസ്യപ്രദര്‍ശനം സംബന്ധിച്ച കരാര്‍ കാലാവധി അവസാനിച്ചിട്ടില്ലെങ്കിലും ഇവ പ്രദര്ശിപ്പിക്കരുത്്. ഇത്തരത്തിലെ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുകയോ സംപ്രേഷണം ചെയ്യുകയോ ചെയ്താല്‍ അത്തരം മാധ്യമങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെ നടപടിയെടുക്കുമെന്നും കളക്ടര്‍ അറിയിച്ചു. സര്‍ക്കാര്‍ ഓഫീസുകളുടേയോ സ്ഥാപനങ്ങളുടേയോ പരിസരങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സര്‍വീസ് സംഘടനകളുടെ ഫ്ഌക്സുകളും ബാനറുകളും ബോര്‍ഡുകളും നീക്കിയിട്ടില്ലെങ്കില്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് കളക്ടര്‍ അറിയിച്ചു. ഇതിനുള്ള നടപടി സ്വീകരിച്ചില്ലെങ്കില്‍ ബന്ധപ്പെട്ട ഓഫീസുകളിലെ എസ്റ്റേറ്റ് ഓഫീസര്‍മാര്‍ക്കെതിരെ നടപടിയെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: