ആട്ടിന്‍ തോലണിഞ്ഞു ചോരകുടിക്കുന്ന നേതാക്കളെ തിരിച്ചറിയുക. ആശയങ്ങളെ ആശയങ്ങള്‍കൊണ്ട് നേരിടുന്നതിന് പകരം, ആക്രമണംകൊണ്ട് നേരിടുന്നത് രാഷ്ട്രീയ പാര്‍ട്ടികളുടെ തെറ്റായ രീതിയാണ്. ഈ രീതി ഒരിക്കലും അധികകാലം നീളുകയില്ല. കാരണം തെറ്റ് തിരിച്ചറിയുന്ന ജനം നിങ്ങളില്‍നിന്നും അകലും. ഇന്നല്ലെങ്കില്‍ നാളെ നിങ്ങളുടെ രാഷ്ട്രീയ കാപട്യം ജനം തിരിച്ചറിയും. അന്ന് നേതാക്കളെ നിങ്ങള്‍ ഒറ്റപ്പെടും.
രാഷ്ട്രീയ അക്രമങ്ങളില്‍ ഏര്‍പ്പെടുന്ന അണികളെ, നിങ്ങളുടെ നേതാവോ, നേതാവിന്റെ വീടോ, മക്കളോ എന്നെങ്കിലും രാഷ്ട്രീയ അക്രമങ്ങള്‍ക്ക് ഇരയായിട്ടുണ്ടോ? ഇല്ല. അവര്‍ എന്നും സുരക്ഷിതരാണ്. തല്ലാനും കൊല്ലാനും വിടുന്ന ഒരു നേതാവോ, നേതാവിന്റെ മകനോ കൊല്ലപ്പെടട്ടെ, അന്ന് തീരും അക്രമരാഷ്ട്രീയം. പാര്‍ട്ടിക്കുവേണ്ടി തല്ലാനും കൊല്ലാനും നടക്കുന്ന അണികളെ നിങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ നിങ്ങളുടെ കുടുംബത്തിന് പോയി.
പാര്‍ട്ടി നിങ്ങളുടെ കുടുംബത്തെ തീറ്റിപ്പോറ്റും എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? 46 കേസുള്ള പാര്‍ട്ടി പ്രവര്‍ത്തകനെ കേസ് നടത്താന്‍ കഴിയാതെ പാര്‍ട്ടി ശത്രുക്കള്‍ക്ക് കൊല്ലാന്‍ ഇട്ടുകൊടുത്ത ചരിത്രമുള്ള നാടാണ് കേരളം. അക്രമ രാഷ്ട്രീയം വെടിയൂ, നമ്മുടെ നാട് സമാധാനത്തിന്റെ ദൈവത്തിന്റെ സ്വന്തം നാടാകട്ടെ!
സുരേഷ് പുന്നപ്പിള്ളി
പ്രതികരിക്കാൻ ഇവിടെ എഴുതുക: