തിരുവനന്തപുരം: കേരളത്തില്‍ സിപിഎം അക്രമങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നത് കോണ്‍ഗ്രസാണെന്ന് ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷാ. കാട്ടായിക്കോണം സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റ് കിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ള ആര്.എസ്.എസ് താലൂക്ക് പ്രചാരക് അമല്‍കൃഷ്ണയെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആശയത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളെ അക്രമത്തിലൂടെ അടിച്ചമര്‍ത്താനാവില്ലെന്ന് സിപിഎം മനസ്സിലാക്കണം. സി.പി.എമ്മിന്റെ അക്രമങ്ങള്‍ക്ക് തിരിച്ചടി നല്കാന് കേരളത്തിലെ ജനങ്ങള്‍ സമ്മതിദാന അവകാശം ഉപയോഗിക്കണമെന്നും അമിത്ഷാ പറഞ്ഞു. സഹിഷ്ണുതയുടെ പാഠം തങ്ങളെ പഠിപ്പിക്കാന്‍ ശ്രമിക്കുന്ന സി.പി.എം ബംഗാളിലും കേരളത്തിലും ബി.ജെ.പിയെ അക്രമത്തിലൂടെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ജനപിന്തുണ നഷ്ടമായിരിക്കുന്നെന്നും കൂട്ടിച്ചേര്‍ത്തു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്, മുന്‍ പ്രസിഡന്റ് വി.മുരളീധരന്, ദേശീയ എക്സിക്യൂട്ടീവ് അംഗം പി.കെ.കൃഷ്ണദാസ്, സംഘടനാ സെക്രട്ടറി സന്തോഷ്, നേതാക്കളായ കെ.സുരേന്ദ്രന്, വി.വി രാജേഷ്, എം.ടി.രമേശ്, ജെ.ആര്.പദ്മകുമാര്‍, ജില്ലാ സെക്രട്ടറി സുരേഷ് തുടങ്ങിയവരും അമിത് ഷായെ അനുഗമിച്ച് ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: