പേരാമ്പ്ര: പേരാമ്പ്ര എസ്ഐ ജീവന്ജോര്ജ്ജിനെതിരെ ബിജെപി പ്രതിഷേധം. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ് മെമ്പര്‍ ബിജുകൃഷ്ണന് എസ്ഐയുടെ മര്‍ദ്ദനം. ബിജെപി പ്രവര്‍ത്തകനായ ബിനുവിനെ പോലീസ് അകാരണമായി അറസ്റ്റ്ചെയ്തതിനെ കുറിച്ച് അന്വേഷിക്കാന്‍ എത്തിയ ബിജുവിനെ എസ്ഐ ജീവന്‍ജോര്‍ജ്ജ് കയ്യേറ്റം ചെയ്യുകയായിരുന്നു. കേട്ടാല്‍ അറയ്ക്കുന്ന അസഭ്യവര്‍ഷവും തുടര്‍ന്ന് മര്‍ദ്ദനവും ഉണ്ടായി. എസ്ഐയുടെ മര്‍ദ്ദനമേറ്റ ബിജുകൃഷ്ണനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാത്രിയാണ് സംഭവങ്ങളുടെ തുടക്കം. പേരാമ്പ്ര ഭാഗത്തുനിന്ന് പോത്തുകളെ കുത്തിനിറച്ച് എത്തിയ വാഹനം കല്ലോട്ട് നാട്ടുകാര്‍ തടഞ്ഞുവെച്ചിരുന്നു. മതിയായ രേഖകളില്ലാതെ കടത്തിക്കൊണ്ടുപോകുന്ന പോത്തുകള്‍ മൃതപ്രായമായ നിലയിലായിരുന്നു. വാഹനം തടഞ്ഞതറിഞ്ഞ് സ്ഥലത്തെത്തിയ എസ്ഐയും സംഘവും ബിനുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബിജെപി പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തതറിഞ്ഞ് അന്വേഷിക്കാനെത്തിയതായിരുന്നു ബിജുകൃഷ്ണന്. എസ്ഐ ജീവന്‍ജോര്‍ജ്ജ് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ നിരന്തരമായി പകപോക്കലോടെ പെരുമാറുന്നുവെന്ന പരാതിയുണ്ടായിരുന്നു.
ബിജെപി നേതാവും ഗ്രാമപഞ്ചായത്ത് അംഗവുമായ ബിജുകൃഷ്ണനെ എസ്ഐ ജീവന്‍ജോര്‍ജ്ജ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ഇന്നലെ പേരാമ്പ്ര പോലീസ് സ്റ്റേഷനിലേക്ക് വന്‍പ്രതിഷേധ മാര്‍ച്ച് നടന്നു. ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പേരാമ്പ്രയിലെ പോലീസ് മാഫിയകളെ സംരക്ഷിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പക്ഷപാതപരമായി പെരുമാറുന്നവരെ പോലീസായി കണക്കാക്കാന്‍ കഴിയില്ല. ജനപ്രതിനിധികളോട് മാന്യമായി പെരുമാറാനറിയാത്തവരാണ് ജനമൈത്രി പോലീസുകാരെന്ന് അഭിമാനിക്കുന്നവരെന്ന് അദ്ദേഹം പറഞ്ഞു.
കെ.കെ.രജീഷ് അധ്യക്ഷത വഹിച്ചു. കെ.ബാലചന്ദ്രന്, കെ. രാഘവന്, കെ.സി. രാഘവക്കുറുപ്പ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ടി. രാഗേഷ്, ഇ.ടി.ബാലന്, ശ്രീരാജ്, മമ്മിളി വേണു, ജയസുധ. ഷാജു, ശശികുമാര്‍ എന്നിവര്‍ നേതൃത്വം നല്കി. ടി.ബി പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് പോലീസ് സ്റ്റേഷന് സമീപം തടഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: