ഹൈദരാബാദ് : ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യ കുമാറിനു നേരെ ചെരുപ്പേറ്. ഹൈദരാബാദില്‍ പത്രസമ്മേളനത്തിനിടെയാണ് കനയ്യക്കുനേര്ക്ക് ചെരിപ്പേറുണ്ടായത്. ചെരിപ്പെറിഞ്ഞ ആളെ ചുറ്റും ഉണ്ടായിരുന്നവര്‍ മര്‍ദിച്ചു. ഒടുവില്‍ പൊലീസ് എത്തിയാണ് ഇയാളെ മോചിപ്പിച്ചത്.
കനയ്യകുമാറിനെപ്പോലുള്ള രാജ്യദ്രോഹികളെ സംസാരിക്കാന്‍ അനുവദിക്കരുതെന്ന് ഇയാള്‍ വിളിച്ചുപറഞ്ഞു. നിങ്ങള്‍ക്ക് എന്ത് വേണമെങ്കിലും ചെയ്യാമെന്നും ഇതൊന്നും കണ്ട് താന്‍ പേടിക്കില്ലെന്നും കനയ്യ പ്രതികരിച്ചു. രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയതിനുശേഷം നടത്തിയ ഹൈദരാബാദ് സന്ദര്‍ശനത്തിനിടെയാണ് കനയ്യക്കുനേര്ക്ക് ചെരിപ്പേറുണ്ടായത്.
കനയ്യ കുമാറിന് ഹൈദരാബാദ് സര്‍വകലാശാലയില്‍ അധികൃതര്‍ പ്രവേശനം നിഷേധിച്ചിരുന്നു. ഹൈദരാബാദ് സര്‍വകലാശാലയില്‍ ജീവനൊടുക്കിയ ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ മരണത്തില്‍ പ്രതിഷേധിക്കുന്നവര്‍ക്ക് ഐക്യാര്‍ഢ്യം അറിയിക്കുന്നതിനു വേണ്ടിയാണ് കനയ്യ കാമ്പസിലെത്തിതയ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: