ബാഴ്സിലോണ: ഡച്ച് ഫുട്ബോള്‍ ഇതിഹാസം യൊഹാന്‍ ക്രൈഫ് (68) അന്തരിച്ചു. ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരിക്കെയാണ് അന്ത്യം. ബാഴ്സിലോണയുടെ എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളായിരുന്നു ക്രൈഫ്.
ആംസ്റ്റര്‍ഡാമില്‍ 1947 ഏപ്രില്‍ 25 നായിരുന്നു ജനനം. 1971, 1973, 1974 വര്‍ഷങ്ങളിലായി മൂന്ന് തവണ ബാലണ്‍ ഡി ഓര് പുരസ്കാരം നേടിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ തവണ ബാലണ്‍ ഡി ഓര് നേടിയ കളിക്കാരില്‍ ഒരാളാണ് ക്രൈഫ്. ലയണല്‍ മെസി, മാര്‍കോ വാന്‍ ബാസ്റ്റണ്, മിഷേല്‍ പ്ലാറ്റീനി എന്നിവരാണ് മറ്റുള്ളവര്‍. റൈനസ് മിക്കല്‍സ് അവതരിപ്പിച്ച ടോട്ടല്‍ ഫുട്ബോളിന്റെ ഏറ്റവും മികച്ച പ്രയോക്താക്കളില്‍ ഒരാളാണ് യൊഹാന്‍ ക്രൈഫ്്.
1984ല്‍ കളിയില്‍ നിന്ന വിരമിച്ച ശേഷം ക്രൈഫ് അയാക്സിനേയും പിന്നീട് ബാഴ്സിലോണയേയും പരിശീലിപ്പിച്ചു. ക്രൈഫിന്റെ മകനായ യോര്‍ഡി ക്രൈഫും ഫുട്ബോള്‍ കളിക്കാരനാണ്.
1999ല്‍ ഐഎഫ്എഫ്എച്ച്എസ് സംഘടിപ്പിച്ച സര്‍വേയില്‍ നൂറ്റാണ്ടിലെ മികച്ച യൂറോപ്യന്‍ കളിക്കാരനായും നൂറ്റാണ്ടിലെ രണ്ടാമത്തെ ലോകഫുട്ബോള്‍ താരവുമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: