തലശ്ശേരി: അക്രമങ്ങളും കൊലപാതകങ്ങളും കൈമുതലാക്കി പ്രവര്‍ത്തിക്കുന്ന സിപിഎം നേതാക്കളില്‍ നാടുകടത്തപ്പെടുന്ന മൂന്നാമത്തെ നേതാവാണ് പി. ജയരാജന്. മനോജ് വധക്കേസില്‍ 25-ാം പ്രതിയായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി ബുധനാഴ്ചയാണ് നാടുകടത്തിയത്.
സ്വന്തം ജില്ലയില്‍ ഇനി കാല്കുത്തണമെങ്കില് ജയരാജന് കോടതിയുടെ പ്രത്യേക അനുമതി ഉണ്ടായിരിക്കണം. ഇങ്ങനെ കൊലക്കേസുകളില്പെട്ട് കണ്ണൂര്‍ ജില്ലയില്‍ പ്രവേശന അനുമതി ലഭിക്കാതെ കഴിയുന്ന സിപിഎം നേതാക്കളാണ് കാരായി രാജനും കാരായി ചന്ദ്രശേഖരനും. ഇരുവരും തലശ്ശേരിയിലെ എന്‍ഡിഎഫ് പ്രവര്ത്തകന് മുഹമ്മദ് ഫസലിനെ വെട്ടിക്കൊന്ന കേസില്‍ പ്രതികളാണ്. തലശ്ശേരിയില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കുകയായിരുന്നു ഇരുവരുടെയും ശ്രമം.
കാരായി ചന്ദ്രശേഖരന് സിപിഎം തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറിയും കാരായി രാജന് സിപിഎം തലശ്ശേരി ഏരിയാ സെക്രട്ടറിയുമായിരുന്നു. കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായി ഇപ്പോള്‍ കോടതി നാട് കടത്തിയിരിക്കുന്നത് സിപിഎം ജില്ലാ സെക്രട്ടറിയായ ജയരാജനെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: