ന്യൂദല്‍ഹി: മുന്‍ പാക് സൈനികന് ഭാരതത്തില്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി ദേശീയ അന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട്. ഹോളി ആഘോഷത്തിനിടെ തലസ്ഥാനത്തെ ഹോട്ടലുകള്‍, ആശുപത്രികള്‍ എന്നിവ കേന്ദ്രീകരിച്ച് ആക്രമണം നടത്താനാണ് പദ്ധതി.
അതേസമയം പാക് സൈനികര്‍ പഞ്ചാബ് വഴി ഭാരതത്തില്‍ കടന്നിട്ടുണ്ടെന്നാണ് സൂചന.
ഇതിനെ തുടര്‍ന്ന് ദല്‍ഹി, പഞ്ചാബ്, ആസാം എന്നിവിടങ്ങളില്‍ കര്‍ശന ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പാക് മുന്‍ സൈനികന് ജഹാംഗിര്‍ എന്ന വിളിപ്പേരുള്ള മുഹമ്മദ് ഖുര്‍ഷിദ് ആലം സെന്‍ട്രല്‍ സെക്യൂരിറ്റി ഏജന്‍സിയുമായി നടത്തിയ സംഭാഷണത്തിലാണ് ആക്രമണം നടത്താന്‍ പദ്ധതിയിടുന്നെന്ന സൂചന ലഭിച്ചത്. പത്താന്‍കോട്ട് അതിര്‍ത്തിവഴി ഫെബ്രുവരി 26ന് ഭാരതത്തില്‍ എത്തിയ ഇവര്‍ ഹോളിക്കുശേഷമാണ് ആക്രമണം നടത്താന്‍ ഉദ്ദേശിക്കുന്നത്. ദല്‍ഹിയിലെ സാധാരണക്കാരായ ജനങ്ങളെ കൊല്ലാനാണ് ആക്രമണത്തിലൂടെ ലക്ഷ്യമിടുന്നതെന്നും സംഭാഷണത്തില്‍ പറയുന്നുണ്ട്.
2015 സപ്തംബറില്‍ ജഹാംഗിര്‍ ആസാം ബാര്‍പെട്ട ജില്ലയിലെ മദ്രസയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇവിടെ ഇയാള്‍ അഞ്ചുദിവസം തങ്ങിയിരുന്നെന്നും അതിനുശേസഷം ഭൂട്ടാന് അതിര്‍ത്തിയിലെ ചിരാഗ് ജില്ലയിലേക്കു കടന്നതായും സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഇതുകൂടാതെ ആസാം ധുബ്രി ജില്ലയിലെ മദ്രസയിലും ജഹാംഗിര്‍ തങ്ങി. ഇവിടുത്തെ മദ്രസ അധ്യാപകനാണ് വേണ്ട സഹായങ്ങള്‍ നല്‍കിയതെന്നും ഏജന് സിക്കു വിവരം ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: