കോട്ടയം: പാരഡി ഗാനങ്ങളി ലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ പ്രമുഖ കാഥിക നും ചലച്ചിത്രതാരവുമായ വി. ഡി. രാജപ്പന് ഇന്ന് യാത്രാമൊഴി. ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പിലാണ് സംസ്കാരം. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചി കിത്സയിലിരിക്കെ ഇന്നലെയാ യിരുന്നു അന്ത്യം. ഒരുകാലത്ത് മലയാളികളെ കുടുകുടെ ചിരി പ്പിച്ച ഈ ഹാസ്യതാരത്തെ കാണുവാനായി മലയാള സിനിമാരംഗത്തെ പ്രമുഖരും മറ്റ് നിരവധി സാമൂഹ്യ പ്രവര്‍ത്തകരും ആരാധകരുമാണ് ഏറ്റുമാനൂരിലെ വസതിയിലേക്ക് ഒഴുകിയെത്തുന്നത്. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, സുരേഷ് കുറുപ്പ് എംഎല്‍എ തുടങ്ങിയ രാഷ്ട്രീയ പ്രവര്‍ത്തകര്‍ അന്ത്യോപചാരം അര്‍പ്പിക്കുവാനായി ഇന്നലെത്തന്നെ എത്തി. വി വിധ രോഗങ്ങള്‍മൂലം കഴിഞ്ഞ ഏഴ് വര്‍ഷമായി ചികിത്സയിലായിരുന്ന രാജപ്പന് കലാരംഗ ത്തുനിന്ന് വിട്ടുനില്ക്കുകയാ യിരുന്നു. എങ്കിലും തനിക്ക് പഴയപോലെ കഥാപ്രസംഗ രംഗ ത്തും സിനിമകളിലും അഭിനയിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലായിരുന്നു അദ്ദേഹം. എണ്‍പത്തിയൊന്ന് സിനിമ ക ളില്‍ അഭിനയിച്ചിട്ടുള്ള രാജപ്പ ന് നിരവധി ടെലിവിഷന്‍ സീ രിയലുകള്‍, മുപ്പത്തിയേഴോളം പാരഡി കഥാപ്രസംഗങ്ങള്‍ എന്നിവയ്ക്കു പുറമേ ആറാ യിരത്തിലധികം വേദികളിലും പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. ഇന്ന് രാവിലെ വീടിന് സമീപത്തുള്ള മൈതാനിയില്‍ മൃതദേഹം പൊതുദര്‍ശനത്തിനായി വയ്ക്കും. അന്ത്യോപചാരം അര്‍പ്പിക്കാന്‍ ആയിരക്കണക്കിന് ആരാധകരും വിവിധ മേഖലയിലുള്ള പ്രമുഖരും എത്തുമെന്ന പ്രതീക്ഷയില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: