തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിലെ അടുത്ത സാമ്പത്തിക വര്‍ഷത്തെ ബജറ്റ് പാസ്സാക്കി. 687,78,99,902 രൂപ വരവും 667,75,36,500 രൂപ ചെലവും 20,03,63,402 രൂപ മിച്ചവും വരുന്ന ബജറ്റിനാണ് ബോര്‍ഡ് അംഗീകാരം നല്‍കിയത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള അമ്പലങ്ങള്‍ കമ്പ്യൂട്ടര്‍വത്കരിക്കുന്നതിന് ഏഴുകോടിരൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ബോര്‍ഡിന്റെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിലേക്കായി കരുനാഗപ്പള്ളി കവലയിലുള്ള പടനായര് കുളങ്ങര ക്ഷേത്രത്തിനടുത്ത് ഏഴുകോടിരൂപ ചെലവില്‍ ആധുനിക രീതിയിലുള്ള ആഡിറ്റോറിവും ഷോപ്പിംഗ് കോപ്ലക്സും നിര്‍മ്മിക്കും. അഞ്ചുകോടി രൂപ ചെലവില്‍ വടക്കന്‍ പറവൂര്‍ കണ്ണന്‍കുളങ്ങര ക്ഷേത്രത്തിനുസമീപവും ആഡിറ്റോറിയം നിര്‍മ്മിക്കും. ഉത്തര്‍പ്രദേശിലെ വാരണാസിയിലുള്ള സത്രം ഒരുകോടി രൂപ ചെലവില്‍ പുനരുദ്ധരിക്കും.
ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ മെമ്പര്‍മാരായ അജയ് തറയില്‍, പി.കെ. കുമാരന്, ദേവസ്വം കമ്മീഷണര്‍ സി.പി. രാമരാജ പ്രേമ പ്രസാദ്, സെക്രട്ടറി വി.എസ്. ജയകുമാര്‍, ചീഫ് എഞ്ചിനീയര്‍ ജി. മുരളീകൃഷ്ണന്, ദേവസ്വം അക്കൗണ്ട്സ് ആഫീസര്‍ ബി. സന്തോഷ്കുമാര്‍, ഫൈനാന്‍സ് ആന്റ് അക്കൗണ്ട്സ് ആഫീസര്‍ എസ്. പാര്‍വതി എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: