കോട്ടയം: പാരഡി രംഗത്തും കഥാപ്രസംഗ രംഗത്തും വ്യത്യസ്തമായ ആവിഷ്കാരത്തിലൂടെ ഹാസ്യ കൈരളിയെ സമ്പുഷ്ടമാക്കിയ കലാകാരന് ആയിരുന്നു വി.ഡി. രാജപ്പന്. ചേതനവും അചേതനവുമായ സകലതിനേയും കഥാപാത്രമാക്കി സിനിമാ ഗാനങ്ങളുടെ പാരഡിയും ചേര്‍ത്ത് കഥ പറയുന്ന ശൈലി രാജപ്പന് മാത്രം സ്വന്തമായിരുന്നു. കാഥികരായ വി. സാംബശിവന്, കെടാമംഗലം സദാനന്ദന്, ചേര്‍ത്തല ബാലചന്ദ്രന് തുടങ്ങിയ അതിപ്രഗത്ഭര്‍ രംഗംകീഴടക്കിയ വാണിരുന്ന കാലത്താണ് വി.ഡി. രാജപ്പന് തന്റേതായ ശൈലിയിലൂടെ ഈ രംഗത്തേക്ക് കടന്നു വരുന്നത്.
കഥാപ്രസംഗവേദികളില്‍ ചുവട്വച്ചശേഷം പുറത്തിറക്കിയ ഓഡിയോ കാസറ്റുകള്‍ ജനമനസുകളെ കീഴടക്കി. പിന്നീട് വി.ഡി. രാജപ്പന് പാരഡി ഗാനങ്ങളുടെ തമ്പുരാനായി മാറുകയായിരുന്നു. കഥാപ്രസംഗ രംഗത്ത് തിളങ്ങി നിന്ന ശേഷം അദ്ദേഹം സിനിമയിലേക്ക് ചുവടുവച്ചു.
തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഗാനമേള കഴിഞ്ഞ് ബാലെ തുടങ്ങുവാന്‍ വൈകിയപ്പോള്‍ വി.ഡി. രാജപ്പന് നടത്തിയ ഹാസ്യകലാ പ്രകടനമായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. ഇവിടെനിന്നും ലഭിച്ച പ്രോത്സാഹനമാണ് അദ്ദേഹത്തിന്റെ കലാജീവിതത്തില്‍ വഴിത്തിരിവായി തീര്‍ന്നത്.
മാക്- മാക്, ചികയുന്ന സുന്ദരി, പ്രിയേ നിന്റെ കുര, അമിട്ട്, കുമാരി എരുമ, അവളുടെ പാര്‍ട്സുകള്‍ തുടങ്ങി 37ഓളം കഥാപ്രസംഗങ്ങളാണ് വി.ഡി.രാജപ്പന് അവതരിപ്പിച്ചത്. ഇത് ലോകത്തിന്റെ വിവിധ കോണുകളിലുള്ള മലയാളികള്‍ നെഞ്ചിലേറ്റി. ഇത് ഹാസ്യകഥാപ്രസംഗ ലോകത്ത് വ്യത്യസ്തമായ ശൈലിക്ക് തന്നെ തുടക്കം കുറിച്ചു.
ചിരിയുടെ അമിട്ട് പൊട്ടിക്കുന്ന ഗാനങ്ങളിലൂടെ ഗ്രാമീണദൃശ്യങ്ങള്‍ ആസ്വാദക സമൂഹത്തിന് അദ്ദേഹം പകര്‍ന്നു നല്കി. ചിരിയും ചിന്തയും കോര്‍ത്തിണക്കിയ അവതരണശൈലിക്ക് ഇന്നും വി.ഡി. രാജപ്പന് പകരക്കാരില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കഥാപ്രസംഗങ്ങള്‍ക്കും പാരഡിഗാനങ്ങള്ക്കും പുതുമ നഷ്ടപ്പെടാതെ നിലനില്ക്കുന്നു.
കഥാപ്രസംഗ, സിനിമ ആസ്വാദകരെ ഉത്സവപ്പറമ്പുകളിലും സിനിമാ തീയറ്ററുകളിലും ചിരിപ്പിച്ചുകൊണ്ടിരുന്ന ഈ കലാകാരന് കഴിഞ്ഞ 7 വര്‍ഷത്തിലധികമായി ചികിത്സയിലായിരുന്നു. രോഗങ്ങള്‍ തന്റെ ആരോഗ്യത്തെ തകര്‍ത്ത് വല്ലാത്ത ഒരവസ്ഥയിലെത്തി നില്‍ക്കുമ്പോഴും ഈ അവസ്ഥയും അദ്ദേഹം ചിരിച്ചു കൊണ്ട് നേരിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: