തിരുവനന്തപുരം: മാതൃരാജ്യത്തിനും ദേശീയതയ്ക്കും വേണ്ടി യുദ്ധഭൂമിയില്‍ പോരാടിയിട്ടുള്ള മേജര്‍ രവിയുടെ രാജ്യസ്നേഹവും ഭാരതസംസ്കാരത്തെക്കുറിച്ചുള്ള വീക്ഷണവും സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണെന്ന് പ്രമുഖ കവിയും തപസ്യ രക്ഷാധികാരിയുമായ പി. നാരായണക്കുറുപ്പ്. ദേശീയതയ്ക്കുവേണ്ടി നെഞ്ചുവിരിച്ച് നിന്ന് ആയുധമെടുത്ത് പോരാടിയ ധീരസൈനികന്റെ പ്രതിരൂപമാണ് മേജര്‍ രവിയെക്കുറിച്ച് ജനങ്ങളുടെ മനസിലുള്ളത്.
ഭാരതത്തെ തകര്‍ക്കാന്‍വേണ്ടിയുള്ള വിദേശ ഗൂഢാലോചനകള്‍ക്ക് കൂട്ടുനില്‍ക്കുന്ന ചില തീവ്രവാദ സംഘടനകളുടെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മേജര്‍ രവിയെപോലുള്ള ഒരാളെ എത്ര കണ്ട് വേദനിപ്പിക്കുമെന്നത് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. ശത്രുക്കളെ പ്രീണിപ്പിക്കാന്‍വേണ്ടി ദുര്ഗാദേവിയെപ്പോലുള്ള ആരാധനാമൂര്‍ത്തികളെ അവഹേളിക്കുന്ന പുതുതലമുറയുടെ ഹീനമായ പ്രവര്‍ത്തി ജെഎന്യുവിലായാലും കോണ്‍ഗ്രസ് സമ്മേളനത്തിലായാലും മാര്‍ക്സിസ്റ്റ് വേദികളിലായാലും മാധ്യമ വിചാരണകളിലായാലും അപലപനീയമാണ്. അത്തരം സംസ്കാര വിരുദ്ധ പ്രവണതകളെ മേജര്‍ രവി മാത്രമല്ല, സാംസ്കാരികബോധമുള്ള ഇന്നാട്ടിലെ മുഴുവന്‍ ജനതയും എതിര്‍ക്കും.
മേജര്‍ രവിക്കെതിരെ എടുത്തതുപോലെയുള്ള കേസുകള്‍ ഭാരതത്തിന്റെ സാംസ്കാരികതയില്‍ അഭിമാനിക്കുന്ന എല്ലാവര്‍ക്കുമെതിരെ സിന്ധുസൂര്യകുമാറിന് കൊടുക്കാവുന്നതാണ്. ഒരു സമൂഹത്തിന്റെയാകെ വികാരത്തെ വ്രണപ്പെടുത്തിയുള്ള പരാമര്‍ശങ്ങളിലും നടപടികളിലും യാതൊരു ഖേദവും തോന്നാത്ത സിന്ധുസൂര്യകുമാറിനെപ്പോലുള്ള സ്ത്രീകളുടെ നിലപാടില്‍ സഹതാപമാണ് തോന്നുന്നതെന്നും പി. നാരായണക്കുറുപ്പ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: