ബത്തേരി: ഗുണ്ടല്‍പേട്ടയ്ക്ക് സമീപം മലവളളിയിലുണ്ടായ റോഡപകടത്തില്‍ വയനാട് സ്വദേശി മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ബത്തേരി മലബാര്‍ കോളേജ് അദ്ധ്യാപകനും വയനാട് ജില്ലാ പാരലല്‍ കോളേജ് അസ്സോസിയേഷന് പ്രസിഡണ്ടുമായ കുപ്പാടി പഴേരി അഴീപ്പുറത്ത് സുരേന്ദ്രന്(56) നാണ് മരിച്ചത്. ബുധനാഴ്ച രാത്രി പതിനൊന്നുമണിയോടെയാണ് അപകടം.
സുരേന്ദ്രന്റെ സഹോദരനും കല്‍പ്പറ്റ മലബാര്‍ കോളേജ് പ്രിന്‍സിപ്പലുമായ രാമചന്ദ്രനും സുഹൃത്തും പുല്‍പ്പളളി സി.കെ.രാഘവന് സ്മാരക ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് പ്രിന്‍സിപ്പലുമായ ചൂതുപാറ കരിയാട്ട് വീട്ടില്‍ സന്തോഷിനുമാണ് പരുക്കേറ്റത്. ഇവരെ മൈസൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കര്‍ണ്ണാടകയില്‍ ഇഞ്ചി കൃഷി നടത്തുന്ന സ്ഥലത്തേക്ക് പോവുകയായിരുന്നു ഇവരെന്ന് ബന്ധുക്കള്‍ അറിയിച്ചു.
റോഡിലെ വേഗത നിയന്ത്രണ സംവിധാനം ഒഴിവാക്കി കാര്‍ വെട്ടിച്ചതാകാം അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. നിരവധി തവണ മലക്കം മറിഞ്ഞശേഷമാണ് കാര്‍ നിന്നത്.
ലതികയാണ് സുരേന്ദ്രന്റെ ഭാര്യ. മക്കള്‍: നിമ, നിബു. സഹോദരങ്ങള്‍: വിനയന് (കോഓപ്റേറ്റീവ് കോളേജ്), ജയരാജ് (വയനാട് വിഷന്‍ ചാനല്‍), ശ്രീനിവാസന്, നാരായണി. സംസ്ക്കാരം ഇന്ന് രാവിലെ കുപ്പാടിയിലെ തറവാട്ടുവളപ്പില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: