കൊച്ചി: നടന് ജിഷ്ണു രാഘവന് (35) അന്തരിച്ചു. ഏറെ നാളായി അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. പഴയകാല നടന് രാഘവന്റെയും ശോഭയുടെയും മകനാണ്. രാവിലെ 8.15 മണിയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
പിതാവ് രാഘവനും ബന്ധുക്കളും മരണ സമയത്ത് അടുത്തുണ്ടായിരുന്നു. സിനിമയില്‍ സജീവമായിരിക്കേയാണ് അദ്ദേഹം അര്‍ബുദ ബാധിതനായത്. 1987ല്‍ ‘കിളിപ്പാട്ട്’ എന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയം തുടങ്ങിയ ജിഷ്ണു, കമലിന്റെ ‘നമ്മള്’ എന്ന ചിത്രത്തിലൂടെയാണ് നായക നിരയിലേക്കെത്തുന്നത്. 25 ഓളം മലയാള ചിത്രങ്ങളില്‍ വേഷമിട്ട ‘അദ്ദേഹം റബേക്ക ഉതുപ്പ് കിഴക്കേമല’ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.
രോഗബാധയേത്തുടര്‍ന്ന് അഭിനയരംഗത്തു നിന്നു വിട്ടുനിന്ന ജിഷ്ണു 2012ല്‍ പുറത്തിറങ്ങിയ ‘ഓര്‍ഡിനറി’ എന്ന മലയാള ചിത്രത്തിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്. മാര്‍ച്ച് അഞ്ചാം തീയതി രോഗം മൂര്‍ച്ഛിച്ചതിനേത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം താന്‍ ഐസിയുവിലാണെന്നും എന്നാല്‍ ഭയപ്പെടേണ്ടതില്ലെന്നും ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.
കണ്ണൂര്‍ സ്വദേശിയാണ് ജിഷ്ണു. 2014 മുതല്‍ നാവിന് അര്‍ബുദബാധിതനായിരുന്നു ജിഷ്ണു. ശസ്ത്രക്രിയയുള്‍പ്പെടെ നടത്തി രോഗം ഭേദമായെന്ന് ഇടയ്ക്ക് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും, ഇടയ്ക്കിടയ്ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കാറുണ്ടായിരുന്നു.
സാമൂഹ്യപ്രതിപദ്ധതയുടെ പ്രതീകമായ ചലച്ചിത്രതാരമായിരുന്ന ജിഷ്ണു, ജൈവ പച്ചക്കറി കൃഷി ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ക്കും കേരളത്തില്‍ നേതൃത്വം നല്കി. ആശുപത്രിവാസവും, രോഗാവസ്ഥയുമെല്ലാം ജനങ്ങളെ ജിഷ്ണു എന്നും അറിയിച്ചുകൊണ്ടിരുന്നു. എഞ്ചിനീയറായ ജിഷ്ണു, കമ്പ്യൂട്ടര്‍ സാക്ഷരത പ്രചാരണത്തിലും ക്രിയാത്മകമായി ഇടപെട്ടിരുന്നു. എന്‍ഐടി കോഴിക്കോട് നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം പൂര്‍ത്തിയാക്കിയ വ്യക്തിയാണ് ജിഷ്ണു.
നവമാധ്യമങ്ങളിലൂടെ തന്റെ നിലപാടുകള്‍ എന്നും ബോധ്യപ്പെടുത്താന്‍ അദ്ദേഹം തയ്യാറായിരുന്നു. ഏറ്റവുമൊടുവില്‍ വനിതാദിനത്തിലും, ശക്തമായ ഒരു ചോദ്യവുമായി ജിഷ്ണു രംഗത്തെത്തിയിരുന്നു. happy women’s day . on this occasion I have something to ask the women who read this post . need your frank comments ,. Posted by Jishnu Raghavan on Monday, 7 March 2016.
ആര്‍ക്കിടെക്ടായ ധന്യയാണ് ജിഷ്ണുവിന്റെ ഭാര്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: