ഗുവാഹതി: ആസാമിന്റെ സമഗ്ര വികസനമാണ് ലക്ഷ്യമിടുന്നതെന്നും ഇതിന് ബിജെപി അധികാരത്തില്‍ വരണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ആസാമിലെ തന്റെ പ്രചാരണ പരിപാടികള്‍ക്കു തുടക്കമിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇവിടുത്തെ മുഖ്യമന്ത്രി വളരെ പ്രായം ചെന്നയാളാണ്. തരുണ്‍ ഗൊഗോയിയെ പരാമര്‍ശിച്ച് മോദി പറഞ്ഞു. പുതിയ, ചെറുപ്പക്കാരനായ, ഊര്‍ജ്ജസ്വലതയുള്ള ഒരു മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആസാമിന് വികസനത്തിന്റെ ഒരു യുഗമാണ് വരാന്‍ പോകുന്നത്. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ കേന്ദ്രമന്ത്രി സര്‍വ്വാനന്ദ് സോനോവാളിനെ പരാമര്‍ശിച്ച് മോദി പറഞ്ഞു.
ആസാമില്‍ കൂടുതല്‍ തൊഴിലവസരവും വികസനവും ബിജെപി വാഗ്ദാനം ചെയ്യുന്നു. കഴിഞ്ഞ 60 കൊല്ലമായി ആസാമിന് ഇതു രണ്ടും അന്യമാണ്. അദ്ദേഹം തുടര്‍ന്നു. മജൗളിയിലെ തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയുടെ പോരാട്ടം അഴിമതിയോടാണ്. തൊഴിലില്ലായ്മയോടാണ്, ദാരിദ്ര്യത്തോടാണ്, പട്ടിണിയോടാണ്, നിരക്ഷരതയോടാണ്, വികസനമില്ലായ്മയോടാണ്. പ്രധാനമന്ത്രി തുടര്‍ന്നു. ആസാമിന്റെ ഇന്നത്തെ പിന്നോക്കാവസ്ഥയ്ക്ക് ആരാണ് ഉത്തരവാദി. കോണ്‍ഗ്രസ് പതിനഞ്ചു വര്‍ഷമായി ആസാം ഭരിക്കുന്നു. അവരുടെ പ്രധാനമന്ത്രി ഡോ.മന്മോഹന് സിംഗ് പത്തു വര്‍ഷം ഭരിച്ചു. പക്ഷെ ആസാമിനെ ഇരുളില്‍ നിന്ന് മോചിപ്പിക്കാനായില്ല. എന്താണ് ഗൊഗോയ്ജി ചെയ്തത്. തന്നോട് ഏറ്റുമുട്ടുന്നതിനു പകരം പ്രായമായ മുഖ്യമന്ത്രി വിരമിക്കണം. അദ്ദേഹം എന്നെക്കാള്‍ മുതിര്‍ന്നയാളാണ്. അദ്ദേഹത്തിന് 90 വയസാകാറായിരിക്കുന്നു. എന്നോട് പോരടിക്കാന്‍ ശേഷിയുള്ള ഒരാളാണ് ഇപ്പോള്‍ അദ്ദേഹഹമെന്ന് എനിക്ക് തോന്നുന്നില്ല. മോദി പറഞ്ഞു.
ആസാമിലെ ചായ ഞാന്‍ ഹൃദയത്തിലേറ്റിയ ഒന്നാണ്. ചായയാണ് എനിക്ക് ജീവിതോപാധി നല്‍കിയത്. ആസാം ചായയാണ് ഭാരതീയര്‍ക്ക് ഊര്‍ജ്ജം പകരുന്നത്. പക്ഷെ അതുണ്ടാക്കുന്ന തൊഴിലാളികളുടെ ജീവിതം മെച്ചപ്പെട്ടിട്ടില്ല. അവര്‍ പുഞ്ചിരിക്കുന്നത് നമുക്ക് കാണണം. മോദി പറഞ്ഞു. ആസാമിലെ ജനങ്ങളില്‍ 18 ശതമാനവും തേയിലത്തോട്ടം തെട്ടടിലാളികളാണ്. ഏപ്രില്‍ നാലിന് വോട്ടിംഗ് യന്ത്രത്തിലെ ബട്ടണ്‍ അമര്‍ത്തി നിങ്ങള്‍ സര്‍വ്വാനന്ദ് സോനോവാളിനെ ജയിപ്പിക്കുക. ആസാമിനെ ഇരുളില്‍ നിന്നും പിന്നോക്കാവസകഥയില് നിന്നും അദ്ദേഹം മോചിപ്പിക്കും. മോദി തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: