തൃശൂര്‍: മുല്ലശ്ശേരിയില് ആര്‍എസ്എസ് കണ്ണംകാട് ശാഖ കാര്യവാഹിനെ സിപിഎം സംഘം കുത്തിക്കൊലപ്പെടുത്തി. മുല്ലശ്ശേരി കരുമത്തില്‍ മോഹന്റെ മകന് ഷാരോണ്‍ (24) ആണ് കുത്തേറ്റ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെ ബൈക്കില്‍ വരികയായിരുന്ന ഷാരോണിനെ മുല്ലശ്ശേരി ബ്ലോക്ക് ഓഫീസിന് സമീപത്തുവെച്ച് പോസ്റ്റര്‍ പതിക്കുകയായിരുന്ന സിപിഎം സംഘം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഷോരോണിന്റെ ശ്വാസകോശത്തിലും കരളിലുമാണ് കുത്തേറ്റത്. ഉടന്‍തന്നെ അമല മെഡിക്കല്‍ കോളേജിലേക്ക് പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഇന്നലെ വിലാപയാത്രയോടെ വീട്ടിലെത്തിച്ചു. സംസ്കാരം ഇന്ന് വിദേശത്തുള്ള പിതാവ് മോഹനന് വന്നതിന് ശേഷം വീട്ടുവളപ്പില്‍ നടക്കും. നൂറുകണക്കിന് ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലാണ് മൃതദേഹം വീട്ടിലെത്തിച്ചത്.
കഴിഞ്ഞ കുറെ നാളുകളായി കുറെ നാളുകളായി ആര്‍എസ്എസിന്റെയും മറ്റും പ്രവര്‍ത്തനത്തില്‍ വിറളിപൂണ്ട സിപിഎം സംഘത്തിന്റെ ഗൂഢാലോചനയാണ് ഷാരോണിന്റെ കൊലപാതകം. സംഭവത്തില്‍ പ്രതിഷേധിച്ച് മണലൂര്‍ നിയോജകമണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ ആചരിച്ചു.
മൃതദേഹത്തില്‍ ബിജെപി സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന്, ആര്‍എസ്എസ് പ്രാന്തീയ സേവാപ്രമുഖ് എന്‍.ഡി. ആര്യന്, വിഭാഗ് പ്രചാരക് സുദര്ശന്, അരവിന്ദാക്ഷന്, ജില്ലാ കാര്യവാഹ് ശിവദാസ്, ജില്ലാ സംഘചാലക് റിട്ട.കേണല്‍ വേണുഗോപാല്‍, ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. ബി.ഗോപാലകൃഷ്ണന്, ജനറല്‍ സെക്രട്ടറി എ.നാഗഷ്, ബിഎംഎസ് ജില്ല പ്രസിഡണ്ട് ടി.സി.സേതുമാധവന് എന്നിവര്‍ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു.
ജനപിന്തുണ നഷ്ടപ്പെട്ട സിപിഎം അക്രമത്തിന്റെ പാതയിലേക്ക് വീണ്ടും തിരിച്ചുവരുന്നതിന്റെ തെളിവാണ് മുല്ലശ്ശേരിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം. കൊലപാതകികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന് ആവശ്യപ്പെട്ടു.
ഉഷയാണ് ഷാരോണിന്റെ അമ്മ. സില്‍ന സഹോദരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: