ആലപ്പുഴ: ജില്ലയുടെ ടൂറിസം വികസനത്തിന്റെ അടിസ്ഥാനം വേമ്പനാട് കായലാണെന്ന് പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞന് ഡോ. കെ.ജി. പത്മകുമാര്‍. കേരള മീഡിയ അക്കാദമി ആലപ്പുഴ പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ശില്പശാലയില് ടൂറിസവും പരിസ്ഥിതിയും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാര്‍ഷിക മേഖലയും മത്സ്യമേഖലയും നിലനില്‍ക്കുന്നത് വേമ്പനാട് കായലിനെ ആശ്രയിച്ചാണ്. അതിനാല്‍തന്നെ കായലിന്റെ സംരക്ഷണം അതീവ പ്രധാന്യമുള്ളതാണ്. ഹൗസ് ബോട്ടും റിസോര്ട്ടുഖലുമാണ് ടൂറിസം എന്ന കാഴ്ചപ്പാട് മാറണം. ഹോംസ്റ്റേകളും ഫാം സ്റ്റേകളും പ്രോത്സാഹിപ്പിക്കപ്പെടണം. വേമ്പനാട് കായലിനെ അടിസ്ഥാനമാക്കിയുള്ള ടൂറിസത്തിനെ നിലനില്പുള്ളൂവെന്ന് തിരിച്ചറിയണം. കായലിനെ മത്സയവൈവിദ്ധ്യത്തിനും മത്സ്യസമ്പത്തിനും കയ്യേറ്റവും മലിനീകരണവും തിരിച്ചടിയാകുകയാണ്. കരിമീനിന്റെ തറവാടാണ് വേമ്പനാട് കായല്‍. 1967ല്‍ 420 ടണ്‍ ആയിരുന്നു കൊഞ്ച് വിളവെടുപ്പ്.
എന്നാല്‍ ഇന്ന് കേവലം 14 ടണ്ണായി കുറഞ്ഞു. കേരളത്തിന്റെ ഒരു വര്‍ഷത്തെ ടൂറിസം വരുമാനം 24,000 കോടി മുതല്‍ 30,000 കോട വരെയാണ്. ഇതില്‍ ബഹുഭൂരിപക്ഷവും സ്വകാര്യ കുത്തകകള്‍ക്കാണ് ലഭിക്കുന്നത്. ടൂറിസം വളരുന്നതനുസരിച്ച് പ്രദേശവാസികള്‍ക്ക് അതിന്റെ ഗുണം ലഭിക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രകൃതിയെ സംരക്ഷിച്ചുള്ള ടൂറിസം വികസനമാണ് വേണ്ടത്. ഇന്നത്തെ രീതിയിലുള്ള അനിയന്ത്രിത വികസനം ഇരുപതു വര്‍ഷത്തിനകം നമ്മുടെ ജൈവവൈവിദ്ധ്യം തകര്‍ക്കും. പാറമടകൃഷിയാണ് ഇന്ന വികസിക്കുന്നത്. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 4,800 ക്വാറികളില്‍ 2,000ലധികം ലൈസന്സില്ലാത്തതാമ്. കൃഷിയെ സംരക്ഷിഗക്കാത്ത യാതൊരു വികസനവും സ്ഥായിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉത്തരവാദിത്വടൂറിസത്തിലൂടെ മാത്രമേ ഈ മേഖലയ്ക്ക് ഇനി ഏറെ മുന്നോട്ടു പോകാന്‍ കഴിയൂകയുളളൂവെന്ന് ടൂറിസം രംഗത്തെ വൈവിദ്ധ്യവത്കരണം എന്ന വിഷയത്തെ അധികരിച്ച് കെ. രൂപേഷ് കുമാര്‍ പറഞ്ഞു. പൊതു സാമൂഹ്യ മൂലധനം ചൂഷണം ചെയ്യപ്പെടുകയാണ് ടൂറിസം രംഗത്ത്. ടൂറിസം കച്ചവടമായ സാഹചര്യത്തില്‍ അതിന്റെഗുണഫലങ്ങള് തദ്ദേശീയര്‍ക്കും ലഭിക്കണം. അതിന് ഉത്തരവാദിത്വ ടൂറിസം ഗുണകരമാകണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകമാനം 37 ശതമാവും ഹെറിറ്റേജ് ടൂറിസം മേഖലയിലാണ്. എന്നാല്‍ കേരളത്തിലും പ്രത്യേകിച്ച് ആലപ്പുഴയിലും ഇത് തീരെ കുറവാണെന്ന് ഡോ. എസ്. അജയകുമാര്‍ പറഞ്ഞു. പരമ്പരാഗത തൊഴിലിടങ്ങള്‍ ആരാധനാലയങ്ങള്‍ സാംസ്കാരിക കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രങ്ങളാക്കി ടൂറിസം മേഖല വികസിപ്പിക്കാന്‍ നമ്മള്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ചെറുകര സണ്ണി ലൂക്കോസ് മോഡറേറ്ററായിരുന്നു. മീഡിയ അക്കാദമി ചെയര്മാന് സെര്‍ജി ആന്റണി ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് വി.എസ്. ഉമേഷ് അദ്ധ്യക്ഷത വഹിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: