ഇടുക്കി: ജില്ലയില്‍ ക്ഷയരോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായതായി പഠന റിപ്പോര്‍ട്ട്. 556 പേര്‍ക്കാണ് ജില്ലയില്‍ ക്ഷയരോഗം ബാധിച്ചിരിക്കുന്നത്. 2014ല്‍ ഇത് 607 പേരായിരുന്നു. 2010ല്‍ 685, 2011ല്‍ 747, 2012ല്‍ 653, 2013ല്‍ 577, എന്നിങ്ങനെയാണ് കണക്ക്. ക്ഷയരോഗം നിയന്ത്രിക്കുന്നതിനുള്ള കര്‍മ്മ പദ്ധതികള്‍ കുറ്റമറ്റ രീതിയില്‍ നടക്കുന്നതിനാലാണ് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നതെന്ന് ജില്ല മെഡിക്കല്‍ വിഭാഗം അറിയിച്ചു. തോട്ടം മേഖലയിലാണ് കൂടുതലായും ക്ഷയരോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വരെ ക്ഷയരോഗം പിടിക്കപ്പെട്ടിട്ടുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ക്ഷയരോഗികളില്‍ 85 ശതമാനം പേരും ശ്വാസകോശ ക്ഷയരോഗികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: