ആലപ്പുഴ: തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അമ്പലപ്പുഴയില്‍ ബിജെപി ഇടതുവലതു മുന്നണികളെ പിന്നിലാക്കി. എന്‍ഡിഎയും, എല്‍ഡിഎഫും സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചെങ്കിലും, യുഡിഎഫില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി കോണ്‍ഗ്രസിലും, യുഡിഎഫിലും തമ്മിലടി തുടരുകയാണ്. ബിജെപിയാകട്ടെ മണ്ഡലത്തിലെമ്പാടും മതിലെഴുത്ത് തുടങ്ങിക്കഴിഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിന്റെ പ്രവര്‍ത്തനവും സജീവമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിലും, തുടര്‍ന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും വോട്ട്ശതമാനത്തിലുണ്ടായ മുന്നേറ്റം ബിജെപിക്ക് ആത്മവിശ്വാസം പകരുന്നു, ഇരുപതിനായിരത്തിലേറെ വോട്ടുകളാണ് തദ്ദേശതെരഞ്ഞടുപ്പില്‍ ബിജെപിക്ക് ലഭിച്ചത്.
മണ്ഡലത്തിലെ വികസന മുരടിപ്പും, ന്യൂനപക്ഷ വര്‍ഗീയ പ്രീണന രാഷ്ട്രീയവുമായിരിക്കും ഇത്തവണ മണ്ഡലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുക. മണ്ഡലത്തിലെ അടിസ്ഥാന ജനവിഭാഗങ്ങളായ മത്സ്യത്തൊഴിലാളികളും, കര്‍ഷക, കര്‍ഷക തൊഴിലാളികളും സര്‍ക്കാരിന്റെയും ജനപ്രതിനിധിയുടെയും അവഗണനയും അനാസ്ഥയും മൂലം കടുത്ത ദുരിതം അനുഭവിക്കുകയാണ്.
ഇത്തരം വിഷയങ്ങളെല്ലാം ഉയര്‍ത്തിക്കാട്ടിയായിരിക്കും ബിജെപി പ്രചരണം നടത്തുക. ഇടതുവലതു മുന്നണിസ്ഥാനാര്‍ത്ഥികള്‍ മണ്ഡലത്തിന്റെ പുറത്തു നിന്നുള്ളവരാണ്. എന്നാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകട്ടെ പറവൂര്‍ സ്വദേശിയും ബിജെപി മണ്ഡലം പ്രസിഡന്റുമായ എല്‍. പി. ജയചന്ദ്രനാണെന്നതും ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: