ആലപ്പുഴ: തെരഞ്ഞടുപ്പ് പടിവാതില്ക്കലെത്തിയപ്പോള് പതിവ് നാടകവുമായി തോമസ് ഐസക്ക് എംഎല്‍എ രംഗത്തെത്തി. പതിനഞ്ചു വര്‍ഷം മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടും മാലിന്യ പ്രശ്നം പരിഹരിക്കാന്‍ താന്‍ ദയനീയമായി പരാജയെപ്പെട്ടു എന്ന് തെളിയിക്കുന്നതായി എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്ന മാലിന്യം നീക്കല്‍. സിപിഎമ്മിലെ വിഭാഗീയതയും മാലിന്യം നീക്കല്‍ പദ്ധതിയില്‍ വെളിവായി. കേരളത്തിനാകെ മാതൃകയെന്ന് കൊട്ടിഘോഷിച്ച ഉറവിട മാലിന്യ സംസ്ക്കരണം പദ്ധതിയുടെ പൊള്ളത്തരവും ഇതോടെ വെളിവായി.
കോടികള്‍ ചെലവഴിച്ച് അഴിമതിയുടെ കൂത്തരങ്ങാക്കി മാറ്റിയ സര്‍വോദയപുരം മാലിന്യപഌന്റിന്റെ ദുരസ്ഥയും ഇതോടെ ചര്‍ച്ചയാകുന്നു. പതിറ്റാണ്ടുകളുടെ ദുര്‍ഗന്ധത്തില്‍ നിന്ന് കലവൂര്‍ മാര്‍ക്കറ്റിന് ഇന്നലത്തെ ശുചീകരണത്തിലാണ് മോചനം ലഭിച്ചതെന്ന് എംഎല്‍എയുടെ അവകാശവാദം തന്റെ ഇത്രയും നാളത്തെ പ്രവര്‍ത്തനങ്ങള്‍ പരാജയപ്പെട്ടുവെന്ന പ്രഖ്യാപനം കൂടിയായി. ആലപ്പുഴയിലെ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചരണോത്ഘാടനത്തിന്റെ ഭാഗമായി പല സ്ഥലങ്ങളിലും കുടുംബശ്രീ പ്രവര്‍ത്തകരെയും. അയല്‍ക്കൂട്ട പ്രവര്‍ത്തകരെയും തെറ്റിദ്ധരിപ്പിച്ചാണ് പങ്കെടുപ്പിച്ചതെന്നും പരാതിയുണ്ട്.
2012 മുതല്‍ ആലപ്പുഴ നഗരത്തില്‍ നടപ്പിലാക്കിയ നിര്‍മ്മല ഭവനം നിര്‍മ്മല നഗരം പരിപാടി യുടെ ദയനീയ പരാജയവും വിവിധ പ്രദേശങ്ങളില്‍ കുന്നുകൂടി കിടന്ന മാലിന്യങ്ങള്‍ മറനീക്കി. മുതിര്‍ന്ന നേതാവ് ജി. സുധാകരന് വിട്ടു നിന്നതും പാര്‍ട്ടിയിലും, മുന്നണിയിലും ചര്‍ച്ചയായി. പാര്‍ട്ടിയിലെ വിഭാഗീയതയുടെ ഭാഗമായാണ് സുധാകരന് വിട്ടുനിന്നതെന്നതാണ് ആക്ഷേപം ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: