അമ്പലപ്പുഴ: സമുദായനേതൃത്വത്തിന്റെ രാഷ്ട്രീയ താത്പര്യം ധീവര സമൂഹത്തെ പട്ടിണിയില്‍ എത്തിച്ചതായി ധീവര മഹാസഭ സംസ്ഥാന പ്രസിഡന്റ് സ്വാമി ഗോരഖ്നാഥ്. ശ്രീവേദവ്യാസ ധര്‍മ്മ പ്രചാരക സഭ ജില്ലാ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരള്തിലെ മത്സ്യത്തൊഴിലാളി വിഭാഗം ഓരോദിവസവും ദരിദ്രരാകുമ്പോള്‍ ഗുജറാത്തിലെ മത്സ്യത്തൊഴിലാളികള്‍ സമ്പന്നാരാകുകയാണ്.
ഗുജറാത്തില്‍ സോമനാഥ ത്തിനു സമീപം ചെന്നാല്‍ സമ്പന്നരായ ധീവര സമൂഹത്തെ കാണാന്‍ കഴിയും. ഭരണ കര്‍ത്താക്കളുടെ കഴിവാണ് ഇത് കാണിക്കുന്നത്. ദാരിദ്ര്യത്തെ കുറിച്ചറിയാവുന്ന പ്രധാനമന്ത്രി രാജ്യം ഭരിക്കുമ്പോള്‍ പലതും നേടിയെടുക്കാന്‍ കഴിയും. എന്നാല്‍ ഇവിടെ സമുദായ നേതൃത്വം നാമമാത്രമായ ആനുകൂല്യങ്ങള്‍ സ്വന്തമാക്കി ഒരു സമൂഹത്തെ മുഴുവന്‍ അപഹാസ്യരാക്കുകയാണ്. മാറാടും അഞ്ചുതെങ്ങിലും നീണ്ടകരയിലും സ്വന്തം സമൂഹം ആക്രമിക്കപ്പെട്ടപ്പോള്രാഷ്ട്രീയ താത്പര്യത്തിന് മുന്‍ഗണന നല്കി നിശ്ശബ്ദത പാലിച്ചതിന് വരും നാളുകളില്‍ മറുപടി പറയേണ്ടിവരുമെന്നും സ്വാമി പറഞ്ഞു.
പിഎസ്സി ചെയര്മാന് ഡോ. കെ.എസ്. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. രാജഭരണകാലത്ത് അംഗീകരിക്കപ്പെട്ട പണ്ഡിറ്റ് കറുപ്പനെ ജനാധിപത്യസര്ക്കാരുകല് അവഗണിച്ചതായി അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ഹൈന്ദവ സംസ്കാരത്തില്‍ ജാതി വിവേചനം ഇല്ലെന്നുകാട്ടി അദ്ദേഹം എഴുതിയ കേരളത്തിലെ തന്നെ ആദ്യത്തെ നാടകമായിരുന്നു ബാലാകലേശം. പിന്നീട് ജാതിവ്യവസ്ഥയ്ക്കെതിരെ ജാതികുഡിയും ജനമനസുകളില്‍ ഇടംതേടി. വൈക്കം സത്യഗ്രഹത്തില്‍ പങ്കെടുക്കാന്‍ ഗാന്ധിജി എത്തിയപ്പോള്‍ വൈശ്യനെന്ന് ആക്ഷേപിച്ച ബ്രാഹ്മണനായ ഇണ്ടാന്തുരുത്തി, ഗാന്ധിജിയെ കാണാന്‍പോലും തയ്യാറായില്ല. എന്നാല്‍ കാലപ്രവാഹത്തില്‍ ഈ മന ചെത്തുതൊഴിലാളി ഓഫീസായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹ്യ പ്രവര്‍ത്തകനും കവിയുമായ ചന്ദ്രന് പുറക്കാട്, എം.എ. എക്കണോമിക്സിന് ഒന്നാം റാങ്കുനേടിയ വിഷ്ണുപ്രിയ, യുവശാസ്ത്രജ്ഞന് ഋഷികേശ് മുഹമ്മ എന്നിവരെ ഡോ. രാധാകൃഷ്ണന് ആദരിച്ചു. ജില്ലാ പ്രസിഡന്റ് കെ. കനകേശ്വരന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഡോ. നിരുപം രാജ്, സെക്രട്ടറി ഭരത് പുലിമുഖത്ത്, കെ.ഡി. രാമകൃഷ്ണന്, സജീവന്‍ശാന്തി, ഹര്‍ഷകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാസെക്രട്ടറി ആര്. സുബോധ് സ്വാഗതവും കെ.ആര്. ശ്യാം നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: