മൊഹാലി: ഫോക്നറുടെ പേസിന് മുന്നില്‍ തകര്‍ന്നടിഞ്ഞ പാക്കിസ്ഥാന് ട്വന്റി 20 ലോകകപ്പില്‍ സെമി കാണാതെ പുറത്ത്. 27 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയാണ് ഓസ്ട്രേലിയന്‍ താരം ഫോക്നര്‍ പാക്കിസ്ഥാനെ തകര്‍ത്തത്. രണ്ട് വിക്കറ്റ് വീഴ്ത്തിയ സാംപ മികച്ച പിന്തുണ നല്കി. ഇതോടെ കളിച്ച നാല് കളികളില്‍ മൂന്നിലും പരാജയപ്പെട്ടാണ് പാക്കിസ്ഥാന് അവസാന നാലില്‍ കയറാതെ പുറത്തായത്. വിജയത്തോടെ ഓസ്ട്രേലിയ സെമി സാധ്യത നിലനിര്‍ത്തി. ഇന്ന് നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ മത്സര വിജയികളാണ് ഗ്രൂപ്പ് രണ്ടില്‍ നിന്ന് സെമിയിലേക്ക് യോഗ്യത നേടുക. ഈ ഗ്രൂപ്പില്‍ നിന്ന് ന്യൂസിലാന്‍ഡ് നേരത്തെ യോഗ്യത നേടിയിരുന്നു. സ്കോര്‍: ഓസ്ട്രേലിയ നാലിന് 193, പാക്കിസ്ഥാന് 8ന് 172.
റണ്ണൊഴുകുന്ന പിച്ചില്‍ പാക് ബാറ്റ്സ്മാന്മാര് നന്നായി ബാറ്റ് ചെയ്തെങ്കിലും ആര്‍ക്കും വലിയ സ്കോറിലേക്ക് എത്താനായില്ല. വലിയ സ്കോര്‍ പിന്തുടരുന്ന സമ്മര്‍ദ്ദവും അവര്‍ക്ക് തിരിച്ചടിയായി. നന്നായി കളിച്ചെങ്കിലും ആവശ്യമായ റണ്‍റേറ്റിലേക്ക് എത്താനാകാതെ പോയതാണ് പാക്കിസ്ഥാന്റെ തോല്‍വിക്ക് കാരണമായത്.
നേരത്തേ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിന്റെയും ഷെയ്ന് വാട്സന്റെയും നേതൃത്വത്തിലാണ് മികച്ച സ്കോറിലെത്തിയത്. സ്മിത്ത് പുറത്താകാതെ 43 പന്തില്‍ 61 റണ്‍സെടുത്തപ്പോള്‍ വാട്സണ് 21 പന്തില്‍ നിന്ന് പുറത്താകാതെ 44 റണ്‍സെടുത്തു. സ്മിത്തിന്റെ ഇന്നിങ്സില്‍ 7 ബൗണ്ടറികള്‍ ഉള്‍പ്പെട്ടപ്പോള്‍ വാട്സണ് നാല് ഫോറും മൂന്ന് സിക്സുറമടിച്ചുകൂട്ടി.
18 പന്തില്‍ നിന്ന് 30 റണ്‍സെടുത്ത ഗ്ലെന്‍ മാക്സ്വെല്ലും 16 പന്തില്‍ നിന്ന് 21 റണ്‍സെടുത്ത ഓപ്പണര്‍ ഉസ്മാന് കവാജയും ഭേദപ്പെട്ട സംഭാവന നല്കി. നാലാം വിക്കറ്റില്‍ സ്മിത്ത്-മാക്സ്വെല് സഖ്യം 6.2 ഓവറില്‍ 62 റണ്‍സ് ചേര്‍ത്തപ്പോള്‍ അഞ്ചാം വിക്കറ്റില്‍ സ്മിത്ത്-വാട്സണ് സഖ്യം ഇത്രയും ഓവറുകളില്‍ 74 റണ്‍സെടുത്തു.പാക്കിസ്ഥാന് വേണ്ടി വഹാബ് റിയാസും ഇമദ് വാസിമും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നാലോവറില്‍ 53 റണ്‍സ് വിട്ടുകൊടുത്ത സമിക്ക് വിക്കറ്റുകളൊന്നും ലഭിച്ചില്ല.
മറുുപടി ബാറ്റിങ്ങിറിങ്ങിയ പാക്കിസ്ഥാന് ഒരു റണ്‍സെടുത്ത അഹമ്മദ് ഷഹ്സാദിനെ തുടക്കത്തില്‍ നഷ്ടമായെങ്കിലും ഷര്‍ജീല്‍ ഖാനും (19 പന്തില്‍ 30) ഖാലിദ് ലത്തീഫും (41 പന്തില്‍ 46) ചേര്‍ന്ന് ഇന്നിങ്സ് കെട്ടിപ്പടുത്തു. സ്കോര്‍ 40-ല്‍ എത്തിയപ്പോള്‍ ഷര്‍ജിലിനെ നഷ്ടപ്പെട്ടശേഷം ലത്തീഫും ഉമര്‍ അക്മലും (20 പന്തില്‍ 32) തുടക്കത്തില്‍ ഷര്‍ജീല്‍ ഖാനും പിന്നാലെ ഉമര്‍ അക്മലും (20 പന്തില്‍ 32) ചേര്‍ന്ന് സ്കോര്‍ 85-ല്‍ എത്തിച്ചു.
അക്മലിനെ നഷ്ടമായശേഷം ക്രീസിലെത്തിയ ഷാഹിദ് അഫ്രീദി 14 റണ്‍സെടുത്ത നിരാശപ്പെടുത്തിയശേഷം ക്രീസിലെത്തിയ ഷൊഐബ് മാലിക്ക് വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ചു. 20 പന്തില്‍ 40 റണ്‍സെടുത്ത് പുറത്താകാതെ നിന്നെങ്കിലും മറ്റുള്ളവരെല്ലാം ബാറ്റിങില്‍ പരാജയപ്പെട്ടതോടെ പാക്കിസ്ഥാ ഇന്നിങ്സ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സിലൊതുങ്ങി. ഫോക്നറാണ് മാന്‍ ഓഫ് ദി മാച്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: