കോഴിക്കോട്: പൊതുവിദ്യാഭ്യാസ മുന്‍ അഡീഷണല്‍ ഡയറക്ടറും കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗവും കോണ്‍ഗ്രസ് നേതാവുമായ പി.കെ. സുപ്രന് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു.
ഇന്നലെ വാര്‍ത്താസമ്മേളനത്തിലാണ് രാജിവിവരം അറിയിച്ചത്. പിന്നാക്ക ജനവിഭാഗത്തെ വഞ്ചിക്കുന്ന നിലപാടാണ് കോണ്‍ഗ്രസിന്റേത്. നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ അഭിമാനകരമാണ്. വിദേശരാജ്യങ്ങളുമായി ബന്ധം ദൃഢപ്പെടുത്താനും മൂലധന നിക്ഷേപം വര്‍ദ്ധിപ്പിക്കാനും ഭാരതത്തിനു കഴിഞ്ഞു. ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ ഊതിവീര്‍പ്പിച്ച് ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. രോഹിത് വേമുലയുടെ ആത്മഹത്യക്കു മുമ്പും ഹൈദരബാദ് സര്‍വകലാശാലയില്‍ ആത്മഹത്യകളുണ്ടായിട്ടുണ്. എന്നാല്‍ അതൊന്നും വിവാദങ്ങളിലിടം പിടിച്ചില്ല.
ജെഎന്‍യുവില്‍ നിരന്തരമായി നടക്കുന്ന രാജ്യവിരുദ്ധ പരിപാടികള്‍ക്കെതിരെ ഒരു നടപടിയും ഉണ്ടായില്ല. ഇത്തവണ നടപടി ഉണ്ടായപ്പോള്‍ അത് വിവാദമാക്കാന്‍ ശ്രമിച്ചു. ഇത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. എട്ട് വര്‍ഷത്തോളം കോഴിക്കോട് ഡിഡി ആയി പ്രവര്‍ത്തിച്ച ഇദ്ദേഹം നിലവില്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി അംഗമായിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന് മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍, വൈസ് പ്രസിഡന്റ് എം.സി. ശശീന്ദ്രന്, എന്‍. പി. രാമദാസ്, സി.കെ ബാലകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: