റിയോ ഡി ജനീറോ: ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബ്രസീല്‍ സമനിലയില്‍ കുടുങ്ങിയപ്പോള്‍ അര്‍ജന്റീനക്ക് മികച്ച വിജയം. ബ്രസീലില്‍ നടന്ന മത്സരത്തില്‍ ഉറുഗ്വെക്കെതിരെ രണ്ട് ഗോളുകള്‍ക്ക് മുന്നിട്ടുനിന്നശേഷമാണ് അവര്‍ സമനില വഴങ്ങിയത്. അതേസമയം അര്‍ജന്റീന കഴിഞ്ഞ കോപ്പ അമേരിക്ക ചാമ്പ്യന്മാരായ ചിലിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തറപറ്റിച്ചു. കോപ്പ അമേരിക്കന്‍ ഫൈനലില്‍ ചിലിയോടേറ്റ പരാജയത്തിന് പകരം വീട്ടാനും ഇതോടെ മെസ്സിക്കും കൂട്ടര്‍ക്കുമായി.
റെസിഫെയില്‍ നടന്ന മത്സരത്തില്‍ 40-ാം സെക്കന്റില്‍ തന്നെ ഡഗ്ലസ് കോസ്റ്റയിലൂടെ കാനറികള്‍ ഉറുഗ്വെ വല കുലുക്കി. ബോക്സിന്റെ വലതുവശത്തുനിന്ന് വില്യന് നല്കിയ തകര്‍പ്പന്‍ പാസ് പറന്നെത്തിയ ഡഗ്ലസ് വലയിലാക്കുകയായിരുന്നു. തുടര്‍ന്ന് 25-ാം മിനിറ്റില്‍ റെനാറ്റോ അഗസ്റ്റൂസോയിലൂടെ ബ്രസീല്‍ രണ്ടാം ഗോളും നേടി. എന്നാല്‍ 30-ാം മിനിറ്റില്‍ ഉജ്ജ്വലമായ ഫിനിഷിംഗിലൂടെ എഡിസണ് കവാനി ഉറുഗ്വെയുടെ ആദ്യ ഗോള്‍ മടക്കി. പിന്നീട് 48-ാം മിനിറ്റില്‍ സൂപ്പര്‍ താരം ലൂയി സുവാരസാണ് ടീമിന്റെ സമനില ഗോള്‍ നേടിയത്.
30ന് രാവിലെ 6.15ന് നടക്കുന്ന അടുത്ത മത്സരത്തില്‍ പരാഗെയാണ് കാനറികളുടെ എതിരാളികള്‍.
കഴിഞ്ഞ ലോകകപ്പിലെ കടിവിവാദത്തിനുശേഷം ടീമിലേക്ക് തിരിച്ചെത്തിയ ഉറുഗെ്വ സ്ട്രൈക്കര്‍ ലൂയി സുവാരസായിരുന്നു ശ്രദ്ധാകേന്ദ്രം. ആദ്യ പകുതിയില്‍ നിറംമങ്ങിപ്പോയെങ്കിലും രണ്ടാം പകുതിയില്‍ സുവാരസ് മിന്നുന്ന ഫോമിലേക്കുയര്‍ന്നു.സമനിലകൊണ്ട് തൃപ്തരായെങ്കിലും പോയിന്റ് പട്ടികയില്‍ ബ്രസീല്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. അഞ്ച് കളികൡ നിന്ന് എട്ട് പോയിന്റാണ് കാനറികള്‍ക്കുള്ളത്. പരാഗെ്വക്കും അര്ജന്റീനക്കും എട്ട് പോയിന്റ് വീതമുണ്ടെങ്കിലും മികച്ച ഗോള്‍ ശരാശരി ബ്രസീലിന് തുണയായി. 10 പോയിന്റുമായി ഉറുഗ്വെയാണ് പട്ടികയില്‍ രണ്ടാമത്.
ചിലിയെ സാന്റിയാഗോയില്‍ നടന്ന മത്സരത്തില്‍ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം രണ്ടെണ്ണം തിരിച്ചടിച്ചാണ് അര്‍ജന്റീന കോപ്പ അമേരിക്ക ചാമ്പ്യന്മാരെ തകര്‍ത്തത്. കളിയുടെ 11-ാം മിനിറ്റില്‍ ഫിലിപ്പെ ഗുറ്റിരെസിലൂടെ ചിലി ലീഡ് നേടിയെങ്കിലും 20-ാം മിനിറ്റില്‍ പ്ലേ മേക്കര്‍ ഏയ്ഞ്ചല്‍ ഡി മരിയയും 25-ാം മിനിറ്റില്‍ ഗബ്രിയേല്‍ മെര്‍കാഡോയും അര്‍ജന്റീനക്കായി ലക്ഷ്യം കണ്ടു. അര്‍ജന്റീന അടുത്ത മത്സരത്തില്‍ ബൊളീവിയയുമായി ഏറ്റുമുട്ടും. 30ന് പുലര്‍ച്ചെ 5ന് കിക്കോഫ്.
മറ്റൊരു മത്സരത്തില്‍ അപരാജിതരായി മുന്നേറുകയായിരുന്ന ഇക്വഡോര്‍ അഞ്ചാം മത്സരത്തില്‍ സമനില വഴങ്ങി. ഒരു തവണ ലീഡ് നേടുകയും പിന്നീട് ലീഡ് വഴങ്ങുകയും ചെയ്ത മത്സരത്തില്‍ പരാഗ്വെയാണ് ഇക്വഡോറിനെ 2-2ന് പിടിച്ചുകെട്ടിയത്. ഇക്വഡോറിനായി 20-ാം മിനിറ്റില്‍ എന്നര് വലന്‍സിയയും പരിക്കുസമയത്ത് ഏയ്ഞ്ചല്‍ മെനയും ലക്ഷ്യം കണ്ടപ്പോള്‍ പരാഗ്വെക്കായി ഡാരിയോ ലെസ്കാനോ 38, 59 മിനിറ്റുകളില്‍ ഗോള്‍ നേടി. സമനിലയില്‍ കുടുങ്ങിയെങ്കിലും അഞ്ച് കൡകളില്‍ നിന്ന് 13 പോയിന്റുമായി ഇക്വഡോര്‍ തന്നെയാണ് ഒന്നാമത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: