മുണ്ടക്കയം ഈസ്റ്റ്: പെരുവന്താനത്ത് കഞ്ചാവു വില്‍പ്പനയും അനധികൃത മദ്യവ്യാപാരവും പെരുകുന്നതായി പരാതി. പെരുവന്താനത്തും പരിസരപ്രദേശങ്ങളിലുമാണ് സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടുന്നത്. ടൗണിലെ ചില ഓട്ടോറിക്ഷകള്‍ കേന്ദ്രീകരിച്ചാണ് മദ്യ കഞ്ചാവു വില്‍പ്പനകള്‍ സജീവമായിരിക്കുന്നത്.
മുപ്പത്തിയഞ്ചാംമൈലിലെ ബീവറേജ് ഔട്ട്ലെറ്റില് നിന്നും വാങ്ങുന്ന കെയ്സ് കണക്കിനു വിദേശമദ്യം പെരുവന്താനത്ത് ഓട്ടോറിക്ഷയിലെത്തിച്ചു ആവശ്യക്കാരനെ തേടിയെത്തി സ്ഥലത്ത് നല്കുന്നതിനാല് ഇടപാടുകാര്‍ കൂടുതലായിരിക്കുകയാണ്. മദ്യത്തിന്റെ യഥാര്‍ത്ഥ വിലയേക്കാള്‍ കുപ്പിയൊന്നിന് അന്‍പതു രൂപയോളം അധികം വാങ്ങിയാണ് വില്പന. എന്നിരുന്നാലും മദ്യ ഒട്ട് ലെറ്റിനുമുമ്പില് ക്യൂ നില്‍ക്കുകയോ വാഹനത്തില്‍ സുരക്ഷിതത്തോടെ കൊണ്ടുവരുന്നതോ ആയ ബുദ്ധിമുട്ടുകള്‍ ഒന്നു മില്ലാത്തതിനാല്‍ അന്‍പതോ നൂറോ അധികം നല്‍കിയാണ് ആളുകള്‍ വിദേശ മദ്യം വാങ്ങുന്നത്. പെരുവന്താനം പൊലീസ് സ്റ്റേഷനുമുമ്പിലൂടെ ഓട്ടോറിക്ഷകളില്‍ അനധികൃതമായ മദ്യ കടത്തു നടത്തുന്നത്.
തമിഴ്നാട്ടില്‍ നിന്നും കഞ്ചാവു മൊത്തമായി കൊണ്ടുവന്നത് ചില്ലറ കച്ചവടം നടത്തുന്ന ചിലരുണ്ട്. ഇവരും കച്ചവടത്തിനുളള ഇടനിലകാരെ കണ്ടെത്തുന്നത് ഓട്ടോ റിക്ഷക്കാരിലൂടെയാണ്. ഇവരില്‍ ചിലര്‍ ഓട്ടോറിക്ഷകളിലൂടെ ആവശ്യക്കാരനു എത്തിച്ചു നല്‍കുകയാണ് പതിവ് മുമ്പ് കഞ്ചാവു കേസില്‍ പിടിക്കപെട്ടവരും ശിക്ഷിക്കപെട്ടവരും നിരവധി ഉണ്ട്. കഞ്ചാവു കച്ചവടത്തിനായി മാത്രം പുതിയ ബൈക്കു വാങ്ങി കച്ചവടം നടത്തിയ ഒരാളെ മുണ്ടക്കയം എക്സൈസ് പിടികൂടിയിരുന്നു.
മദ്യ-കഞ്ചാവു കച്ചവടം സംബന്ധിച്ചു പൊലീസിലും എക്സൈസിലും വിവരം അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലന്നു വ്യാപക ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: