തൃശൂര്‍: സാമ്പത്തിക വര്‍ഷത്തില്‍ തൃപ്പൂണിത്തുറ, എറണാകുളം, കൊടുങ്ങല്ലൂര്‍, തൃപ്രയാര്‍, വടക്കുന്നാഥന്, എന്നീ ക്ഷേത്രങ്ങളില്‍ സ്വര്‍ണ്ണ ലോക്കറ്റ് വിതരണം ആരംഭിക്കുന്നതിന് ദേവസ്വം ബോര്‍ഡിന്റെ ബജറ്റ് യോഗം തീരുമാനിച്ചു. ബോര്‍ഡിന്റെ കീഴിലുള്ള വാണിജ്യ പ്രാധാന്യമുള്ള സ്ഥലങ്ങളില്‍ പരസ്യബോര്‍ഡ് സ്ഥാപിക്കുവാനും സ്ഥലങ്ങള്‍ വാടകയ്ക്ക് നല്കുവാനും തീരുമാനമായി. ഭണ്ഡാരം അപര്യാപ്തതയുള്ള ക്ഷേത്രങ്ങളില്‍ പുതിയ സ്റ്റീല്‍ ഭണ്ഡാരങ്ങള്‍ നിര്‍മ്മിച്ച് നല്‍കും. ക്ഷേത്രങ്ങളില്‍ ആദ്ധ്യാത്മിക പ്രവര്‍ത്തനം നടത്തുന്നതിനായി പ്രത്യേക സംഖ്യയും വകയിരുത്തിയിട്ടുണ്ട്.
166,21,14,000 രൂപ വരവും 166,17,76,000 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് യോഗം അംഗീകരിച്ചു. കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി.ഭാസ്ക്കരന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. മെമ്പര്‍മാരായ ഇ.എ.രാജന്, കെ.ഡി.ബാഹുലേയന്, സ്പെഷ്യല്‍ ദേവസ്വം കമ്മീഷണര്‍ കെ.ആര്.ഹരിദാസ്, സെക്രട്ടറി വി.രാജലക്ഷമി, കെ.സി.അജയകുമാര്‍, വി.എ.ഷീജ, പി.രാജേന്ദ്ര പ്രസാദ് പങ്കെടുത്തു. മരാമത്ത് ഇനത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 14,35,00,000/- രൂപയും വകയിരുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: