നാഗ്പൂര്‍: നിലവിലെ ട്വന്റി-20 ചാമ്പ്യന്മാരായ വിന്‍ഡീസിന് അഫ്ഗാന് മുന്നില്‍ മുട്ടുകുത്തേണ്ടി വന്നു. അത്രയ്ക്കുണ്ടായിരുന്നു അഫ്ഗാന് താരങ്ങളുടെ പോരാട്ടവീര്യം.
ലോക ക്രിക്കറ്റിലെ എക്കാലത്തെയും വലിയ അട്ടിമറികളൊന്നില് വിന്‍ഡീസിനെ ആറ് റണ്‍സിന് കീഴടക്കി അഫ്ഗാനിസ്ഥാന് ട്വന്റി20 ലോകകപ്പിലെ കന്നി ജയം കുറിച്ചു. സ്പിന്നര്‍മാരെ സഹായിക്കുന്ന നാഗ്പൂരിലെ പിച്ചില്‍ അഫ്ഗാന് ഉയര്‍ത്തിയ 124 റണ്‍സ് വിജയലക്ഷ്യത്തിന് ആറ് റണ്‍സകലെ വിന്‍ഡീസിന്റെ പോരാട്ടം അവസാനിച്ചു.
സ്കോര്‍: അഫ്ഗാനിസ്ഥാന് 20 ഓവറില്‍ 123/7; വെസ്റ്റിന്‍ഡീസ് 20 ഓവറില്‍ 117/8
അവസാന ഓവറില്‍ 10 റണ്‍സായിരുന്നു വിന്‍ഡീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. വമ്പനടിക്കാരനായ കാര്‍ളോസ് ബ്രാത്ത്വൈറ്റ് ക്രീസിലുണ്ടായിരുന്നതിന്റെ ആശ്വാസത്തിലായിരുന്നു വിന്‍ഡീസ്. എന്നാല്‍ ആദ്യ രണ്ട് പന്തില്‍ റണ്‍സ് വഴങ്ങാതിരുന്ന ക്യാപ്റ്റന്‍ നബി മുന്നാം പന്തില്‍ ബ്രാത്ത്വൈറ്റിനെ നജീബുള്ള സര്‍ദാന്റെ കൈകളിലെത്തിച്ച് ജയമുറപ്പിച്ചു.
ഇംഗ്ലണ്ടിനെതിരെയും ദക്ഷിണാഫ്രിക്കയ്ക്കെതിരെയും അട്ടിമറിക്കടുത്തെത്തിയ അഫ്ഗാന് പക്ഷെ അവസാന കടമ്പ കടക്കാനായിരുന്നില്ല. എന്നാല്‍ സെമിയുറപ്പിച്ച് അവസാന കളിക്കെത്തിയ വിന്‍ഡീസിനെ അഫ്ഗാന് ശരിക്കും ഞെട്ടിച്ചു. 48 റണ്‍സെടുത്ത നജീബുള്ള സര്‍ദാനും 24 റണ്‍സെടുത്ത മുഹമ്മദ് ഷെഹ്സാദും 16 റണ്‍സെടുത്ത അസ്ഗര്‍ സ്റ്റാനിഗ്സായിയും ചേര്‍ന്നാണ് അഫ്ഗാനെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്.
ഗെയിലില്ലാതെ ഇറങ്ങിയ വിന്‍ഡീസിനെ തുടക്കം മുതലെ അഫ്ഗാന് സ്പിന്നര്‍മാര്‍ വരിഞ്ഞു മുറുക്കി. 22 റണ്‍സെടുത്ത ജോണ്സണ് ചാള്‍സിന്റെയും 28 റണ്‍സെടുത്ത ബ്രാവോയുടെയും അവസാന ഓവറുകളില്‍ ആഞ്ഞടിച്ച കാര്‍ളോസ് ബ്രാത്ത്വൈറ്റിന്റെയും(13) ദിനേശ് രാംദിന്റെയും(18) പോരാട്ടവീര്യം വിന്‍ഡീസിനെ വിജയവര കടത്തുമെന്ന് കരുതിയെങ്കിലും അഫ്ഗാന് പോരാട്ടവീര്യത്തിന് മുന്നില്‍ വിന്‍ഡീസ് തലകുനിച്ചു.
പറന്നുപിടിച്ച ഫീല്‍ഡര്‍മാരാണ് അഫ്ഗാന്റെ ജയത്തില്‍ നിര്‍ണായകമായത്. കൂറ്റനടിക്കാരനായ ആന്ദ്ര റസ്സലിന്റെ റണ്ണൗട്ടും ബ്രാത്ത്വൈറ്റിനെ പുറത്താക്കാന്‍ സര്ദാനെടുത്ത ക്യാച്ചും വിന്‍ഡ!ീസിന്റെ വിധിയെഴുതി. രണ്ട് വിക്കറ്റ് വീതമെടുത്ത ക്യാപ്റ്റന്‍ മുഹമ്മദ് നബിയും ഹമീദ് ഹസ്സനും വിന്‍ഡീസിന്റെ കുതിപ്പ് തടഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: