ആലപ്പുഴ: ആലപ്പുഴ ബീച്ചില്‍ സഞ്ചാരികളെ വലച്ച് സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തത. രക്ഷാപ്രവര്‍ത്തനത്തിനും സുരക്ഷാ സംവിധാനങ്ങള്‍ സ്വീകരിക്കുന്നതിനും അധികൃതര്‍ അലംഭാവം കാട്ടുന്നതായി ആക്ഷേപം. നാലു വര്‍ഷം മുമ്പ് ആവശ്യത്തിന് ലൈഫ്ഗാര്‍ഡുകളെ നിയമിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും പാഴായി.
സഞ്ചാരികളുടെ എണ്ണത്തിന് ആനുപാതികമായി ലൈഫ് ഗാര്‍ഡുകളില്ല. ആലപ്പുഴ ബീച്ചിനും പാര്‍ക്കിനുമായി നാലു ഗാര്‍ഡുകള്‍ മാത്രമാണ് ഇപ്പോഴുളളത്. കൂടുതല്‍ ലൈഫ് ഗാര്‍ഡുകളെ ഉടന്‍ നിയമിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ നാലു വര്‍ഷം പിന്നിട്ടിട്ടും ഒരാളെ പോലും നിയമിക്കാന്‍ കഴിഞ്ഞിട്ടില്ല.
സഞ്ചാരികളെ നിയന്ത്രിക്കുന്നതിനും സുരക്ഷ ഒരുക്കുന്നതിനും നിലവിലുളള ഗാര്‍ഡുമാരുടെ എണ്ണം അപര്യാപ്തമാണ്. നിലവിലുള്ളവര്‍ 12 മണിക്കൂര്‍ ജോലിനോക്കേണ്ട അവസ്ഥയാണുളളത്. ജോലിക്ക് അനുസരിച്ചുള്ള വേതനം ഇവര്‍ക്ക് കിട്ടുന്നില്ല. ശമ്പളം കുറവായതിനാല്‍ ഗാര്ഡുപണിക്ക് ആളെകിട്ടാനുമില്ല.
സന്ദര്‍ശകരുടെ സുരക്ഷയും അപകടത്തില്‍പെടുന്നവരെ രക്ഷിക്കുകയുമാണ് പ്രധാന ജോലി. തിരമാലയില്‍ പെടുന്നവരെ രക്ഷിക്കുന്നതിന് നീന്തല്‍ അറിയാവുന്നവരെയാണ് ലൈഫ് ഗാര്ഡന്മാരായി നിയമിക്കുന്നത്. നിലവിലുളള ജീവനക്കാര്‍ വിശ്രമമില്ലാതെ ജോലി നോക്കേണ്ട അവസ്ഥയാണിപ്പോള്‍. സഞ്ചാരികളായ സന്ദര്‍ശകരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ അടിയന്തര നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമായി.
ആധുനിക സംവിധാനത്തോടുകൂടിയ അപകട സിഗ്നല്‍ ബോര്‍ഡുകള്‍ ഒരുക്കുന്നതിലും അധികാരികള്‍ വീഴ്ചവരുത്തി. നിലവില്‍ ചിലയിടങ്ങളില്‍ സാധാരണ ബോര്‍ഡുകള്‍ അപകട സൂചന നല്കി സ്ഥിച്ചിട്ടുണ്ടെിലും സന്ദര്‍ശകര്‍ ഇത് കാര്യമായെടുക്കാറില്ല. ഇത് അപകടത്തിന് കാരണമാകുന്നു. മഗ്ഘ്.വേനല്‍ അവധിക്കാലം തുടങ്ങിയതിനാല്‍ വരും ദിവസങ്ങളില്‍ അനിയന്ത്രിതമായ തിരക്കായിരിക്കും ആലപ്പുഴ ബീച്ചില്‍ അനുഭവപ്പെടുക. ഈ സാഹചര്യത്തില്‍ നിലവിലുള്ള ലൈഫ് ഗാര്‍ഡുകള്‍ക്ക് എന്നാ സഞ്ചാരികളുടെയും സുരക്ഷ ഉറപ്പുവരുത്തുക ഏറെ ദുഷ്ക്കരമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: