ഗുവാഹതി: തെരഞ്ഞെടുപ്പു പ്രചാരണ രംഗത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയര്‍ത്തിയ അജണ്ട ആസാമില്‍ ഏറെ ചര്‍ച്ചയാകുന്നു. വോട്ടുതട്ടാന്‍ വെറും വാഗ്ദാനങ്ങളും പൊള്ളയായ അവകാശ വാദങ്ങളും നിരത്തി നാവിട്ടടിക്കുന്നവര്ക്കിടയില് മോദി ഉയര്‍ത്തിയ ശബ്ദം മിണ്ടാപ്രാണികള്‍ക്കു വേണ്ടിയായിരുന്നു. എന്നാല്‍, മോദിയുടെ കൃത്യമായ ഉന്നം മിണ്ടാപ്രാണികളെ കൊന്നൊടുക്കുന്ന വേട്ടക്കാരായിരുന്നു. അവര്‍ക്കു സംരക്ഷണം കൊടുക്കുന്ന രാഷ്ട്രീയ-ഭരണ നേതൃത്വങ്ങള്ക്കെതിരേയായിരുന്നു. അതിനാകട്ടെ ഏറെ രാഷ്ട്രീയ പ്രാധാന്യം ഉണ്ടായിരുന്നുതാനും.
സംസ്ഥാനത്ത് കാണ്ടാമൃഗങ്ങളെ കള്ളവേട്ട നടത്തി കൊന്നൊടുക്കുന്നത് വന്‍ കച്ചവടമായി മാറിയിട്ടുണ്ട്. ഈ കൊള്ളയുടെ ഭാഗമായി സംസ്ഥാനത്തെ കാണ്ടാമൃഗങ്ങളുടെ വംശം വന്‍തോതില്‍ കുറ്റിയറ്റുകൊണ്ടിരിക്കുകയാണ്. ഈ വനംകൊള്ളക്കാര്‍ക്ക് രാഷ്ട്രീയ സംരക്ഷണവും ലഭിക്കുന്നുണ്ട്.
സംസ്ഥാനത്തെ കോണ്‍ഗ്രസ് ഭരണത്തിന് കീഴിലാണ് ഈ കൊള്ളക്കാര്‍ക്ക് എല്ലാവിധ സംരക്ഷണവും ലഭിക്കുന്നത്. ഈ ആക്ഷേപങ്ങള്‍ മുന്‍നിര്‍ത്തി പ്രധാനമന്ത്രി മോദി തെരഞ്ഞെടുപ്പു പ്രചാരണ വേദിയില്‍ പ്രഖ്യാപിച്ചു; സംസ്ഥാനത്ത് കാണ്ടാമൃഗങ്ങളെ കള്ളവേട്ടചെയ്യുന്നവര്ക്ക് രാഷ്ട്രീയ സംരക്ഷണം കിട്ടുന്നുണ്ട്. അത് അവസാനിപ്പിക്കാന്‍ സമയമായി. ആ വേട്ടക്കാരെ വേട്ടയാടാനുള്ള നിങ്ങളുടെ സമയം എത്തിയിരിക്കുന്നു.
ഗോലാഘട്ട് ജില്ലയിലെ ബോകാഘട്ടില് നടന്ന പടുകൂറ്റന്‍ രാഷ്ട്രീയ റാലിയിലായിരുന്നു മോദിയുടെ പ്രസ്താവന.
ഈ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ ഈ കാണ്ടാമൃഗ വേട്ട അവസാനിപ്പിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇവിടെ കാണ്ടാമൃഗങ്ങള്‍പോലും സുരക്ഷിതരല്ല. കാണ്ടാമൃഗങ്ങളെ വേട്ടയാടുന്നവരെ വേട്ടയാടാന്‍ നിങ്ങള്‍ക്ക് തോക്കിന്റെ ആവശ്യമില്ല, ബോംബും വേണ്ട. അതിന് വോട്ടിങ് യന്ത്രത്തില്‍ വിരലമര്‍ത്തുകയേ വേണ്ടൂ. ഏപ്രില്‍ നാലിനും 11-നും നിങ്ങള്‍ ചെയ്യേണ്ടത് അതു മാത്രമാണ്, പ്രധാനമന്ത്രി പറഞ്ഞു.
കാസിരംഗാ പാര്‍ക്കില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയായിരുന്നു പ്രചാരണ വേദി. യുനസ്കോയുടെ അംഗീകാരരം നേടിയ ഈ കാണ്ടാമൃഗ പാര്‍ക്കില്‍ ഇപ്പോള്‍ കള്ളവേട്ടക്കാരുടെ ഇരയാകുന്ന കാണ്ടാമൃഗങ്ങളുടെ എണ്ണം നിത്യേന കൂടിവരികയാണ്. ഈ പശ്ചാത്തലത്തിലായിരുന്നു മോദിയുടെ പ്രസ്താവന.
നിങ്ങള്‍ വിരലമര്‍ത്തുന്നത് ശരിയായ ബട്ടണിലാണെങ്കില് ബിജെപിക്ക് സംസ്ഥാനത്ത് അധികാരം ലഭിക്കും. അങ്ങനെ വന്നാല്‍ ഒറ്റ കാണ്ടാമൃഗത്തിനെ പോലും ആരും കള്ളവെടിവെച്ചു വീഴ്ത്തില്ല, മോദി ഉറപ്പു നല്കി.
കഴിഞ്ഞവര്‍ഷം മാത്രം 16 കാണ്ടാമൃഗങ്ങളെയാണ് വേട്ടക്കാര്‍ കൊന്നത്. ഈ സംഭവങ്ങള്‍ക്കു പിന്നില്‍ വന്‍ കച്ചവട ലോബി മാത്രമല്ല, ഭീകര സംഘടനകളും ഉണ്ടെന്നു സംശയിക്കുന്നുണ്ട്. സിബിഐ ഈ വിഷയത്തില്‍ അനേ്വഷണം നടത്തിവരികയാണ്. സംസ്ഥാനത്തെ ഏറെ പ്രധാനപ്പെട്ട വിഷയമാണ് കാണ്ടാമൃഗങ്ങളുടെ കള്ളവേട്ട.
പ്രതികരിക്കാൻ ഇവിടെ എഴുതുക: