ബെയ്റൂട്ട്: ഐഎസ് ഭീകരരുടെ കസ്റ്റഡിയിലായിരുന്ന ചരിത്രപ്രസിദ്ധമായ പാല്‍മിറ നഗരം സിറിയന്‍ സര്‍ക്കാര്‍ തിരിച്ചുപിടിച്ചു. കഴിഞ്ഞവര്‍ഷം മെയ് മുതല്‍ ഐഎസ് ഭീകരരുടെ അധീനതയിലായിരുന്നു പാല്‍മിറ നഗരം. നഗരത്തിന്റെ പൂര്‍ണനിയന്ത്രണം ഏറ്റെടുത്തതായി സൈനിക വക്താക്കള്‍ അറയിച്ചു. ഞായറാഴ്ച രാവിലെ കിഴക്കന്‍ മേഖലയില്‍ വെടിപ്പുണ്ടായെങ്കിലും മേഖല പ്രസിഡന്റ് ബഷാര്‍ അല്‍ അസാദിന്റെ നിയന്ത്രണത്തിലായി.
പാല്‍മിറയില്‍ നടന്ന യുദ്ധത്തില്‍ 400 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ മനുഷ്യാവകാശ വിഭാഗം ഡയറക്ടര്‍ റാമി അബ്ദുള്‍റഹ്മാന്‍ പറഞ്ഞു. ഒരു യുദ്ധത്തി#േല്‍ ഇത്രയേറെ ഭീകരര്‍ കൊല്ലപ്പെടുന്നത് ഇതാദ്യമായിട്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: