ന്യൂദല്‍ഹി: കല്‍ക്കരി കുംഭകോണക്കേസില്‍ പ്രത്യേക കോടതിയുടെ ആദ്യ വിധി ഇന്ന്. ഝാര്‍ഖണ്ഡില്‍ കല്‍ക്കരി ബ്ലോക്കുകള്‍ അനുവദിച്ചത് സംബന്ധിച്ച് ഝാര്‍ഖണ്ഡ് ഇസ്പാത് പ്രൈറ്റ് ലിമിറ്റഡ് (ജെഐപിഎല്) കമ്പനിയുടെ രണ്ട് ഡയറക്ടര്‍മാര്‍ക്കെതിരെയുള്ള കേസിലാണ് ഇന്ന് വിധി പ്രഖ്യാപിക്കുന്നത്. കേസില്‍ മാര്‍ച്ച് 21ന് വാദം പൂര്‍ത്തിയാക്കിയിരുന്നു. വിധി 28ന് പ്രഖ്യാപിക്കുമെന്ന് പ്രത്യേക സിബിഐ ജഡ്ജി ഭരത് പരാശര്‍ പ്രഖ്യാപിച്ചിരുന്നു.
കേസില്‍ ജെഐപിഎല് ഡയറക്ടര്‍മാര്‍ തെറ്റായതും കൃത്രിമവുമായ രേഖകള്‍ സമര്‍പ്പിച്ചാണ് കല്‍ക്കരി ബ്ലോക്കുകള്‍ സ്വന്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: