മാന്നാര്‍: കഞ്ചാവ് മാഫിയ സംഘത്തിലെ പ്രധാനിയടക്കം ഏഴ് പേര് പിടിയില്‍. മാന്നാര്‍ കുറ്റിയില്‍ ജംഗ്ഷന് സമീപം തുണി തേപ്പ് കട നടത്തി വരുന്ന തമിഴ്നാട് സ്വദേശി തേനി ഉത്തംംപാളയം ദേശത്ത് മാതൃസംഘതെരുവില് മാരു മുത്തു(മുത്തുസ്വാമി-39) അടക്കം ഏഴ് പേരാണ് അറസ്റ്റിലായത്.
ഇയാളുടെ കച്ചവടത്തിന് സഹായിയായി പ്രവര്‍ത്തിച്ചിരുന്ന ചെറുകോല്‍ നടുവിലത്തറയില് മനു(18), മാവേലിക്കര കോന്നാത്ത് കിഴക്കേതില്‍ വിഷ്ണു(18), ചെന്നിത്തല നന്ദു ഭവനത്തില്‍ പ്രവീണ്‍(18), ചെന്നിത്തല പുത്തന്‍ കോട്ടയ്ക്കകം കുറ്റിയില്‍ വീട്ടില്‍ ചിഞ്ചു(28),മാന്നാര്‍ ഇരമത്തൂര്‍ കണ്ണിമേല്ത്തറയില് കോളയില്‍ സന്തോഷ്(42),ഷാജഹാന്(42)എന്നിവരും പോലീസ് പിടിയിലായി.
സഹായികളായി പ്രവര്‍ത്തിച്ചിരുന്നവരെ പലപ്പോഴായി ദുരൂഹ സാഹചര്യങ്ങളില്‍ കണ്ടതിനെ തുടര്‍ന്ന് മാന്നാര്‍ പോലീസ് പിടികൂടി ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് പ്രധാനിയായ മുത്തു സ്വാമിയെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചത്.
സഹായികള്‍ മുത്തുസ്വാമിയെ ഫോണില്‍ വിളച്ച് കഞ്ചാവ് വാങ്ങുന്നതിന് ഒപ്പം മറ്റ് ആവശ്യക്കാരെ ബന്ധപ്പെടുത്തി നല്‍കുകയായിരുന്നു. പ്രധാനിയായ മുത്തുസ്വാമി കുരട്ടിശ്ശേരി മുഞ്ഞനാട്ട് വീട്ടില്‍ 15 വര്‍ഷമായി വാടകയ്ക്ക താമസിച്ച് വരുകയായിരുന്നു. കമ്പത്ത് നിന്ന് കിലോ കണക്കിന് കഞ്ചാവ് ഇവിടെ കൊണ്ട് വന്ന് ചെറിയ പൊതികളാക്കി വില്‍പ്പന നടത്തി വരുകയായിരുന്നു.
പോലീസ് ഇയാളുടെ വീട്ടില്‍ നിന്ന് 370 ഗ്രാം കഞ്ചാവ് പിടികൂടി.യ കഴിഞ്ഞ അഴ്ച മൂന്ന് കിലോ കൊണ്ടുവന്നതില്‍ വിറ്റതിന് ശേഷള്ളതായിരുന്നു പിടിച്ചെടുത്ത കഞ്ചാവ്. മാന്നാറിലെ സ്കൂള്‍ പരിസരങ്ങള്‍ ഉള്‍പ്പടെ നിരവധി സ്ഥലങ്ങളില്‍ ആവശ്യക്കാര്‍ ഫോണ്‍ ചെയ്യുന്നതിനുസരിച്ച് കഞ്ചാവ് പൊതി എത്തിച്ച് നല്‍കുമായിരുന്നു.
തേപ്പ് കടയായതിനാല്‍ ആരും ഇയാളെ സംശയിച്ചിരുന്നില്ല. ഒരാഴ്ചയായി മാന്നാര്‍ സിഐ: ഷിബു പാപ്പച്ചന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് എസ്ഐ: എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രധാന പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: