ഹരിപ്പാട്: ഛത്തീസ്ഗഡില്‍ മരിച്ച സിആര്‍പിഎഫ് ജവാന് കാര്‍ത്തികപ്പള്ളി മാങ്കിയില്‍ തെക്കതില്‍ അച്ചന്‍കുഞ്ഞിന്റെ മകന് അനിലിന്റെ മൃതദേഹം നാട്ടിലെത്തിച്ചപ്പോള്‍ കേന്ദ്രഗവണ്മെന്റിനെതിരെ വിവാദമുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള കെ.സി.വേണുഗോപാല്‍ എംപിയുടെയും പ്രാദേശിക കോണ്‍ഗ്രസ്സ് നേതാക്കന്മാരുടേയും നീക്കം വീട്ടുകാരുടെ ഇടപെടലിനെത്തുടര്‍ന്ന് പരാജയപ്പെട്ടു.
മൃതദേഹം എംബാം ചെയ്യാതെ നാട്ടിലെത്തിച്ച് അനാദരവ് കാട്ടുകയും പ്ലാസ്റ്റിക്ക് കൊണ്ട് പൊതിഞ്ഞുവെന്നും ആരോപിച്ച് ശനിയാഴ്ച വൈകിട്ട് ഏഴു മണിയോടെ ഹരിപ്പാട്ടെ ഒരു സ്വകാര്യ മോര്‍ച്ചറിക്ക് മുമ്പില്‍ മൃതദേഹം പുറത്തെടുത്ത് എംപിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ മൃതദേഹം മോര്‍ച്ചറിയില്‍ വെയ്ക്കാതെ വെളിയില്‍ വെച്ച് പ്രതിഷേധിക്കുകയും ദേശീയപാത ഉപരോധിക്കുവാനുള്ള ശ്രമം നടത്തുകയും ചെയ്തു. സാധാരണ പൗരന് ലഭിക്കുന്ന നീതിപോലും അനിലിന് ലഭിച്ചില്ലെന്നാരോപിച്ച് കേന്ദ്രഗവണ്മെന്റിനെതിരെ പ്രതിഷേധിക്കാനുള്ള ആഹ്വാനമാണ് എംപി കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്ക് നല്‍കിയത്.
എന്നാല്‍ സംഭവത്തെപ്പറ്റി അന്വേഷിക്കുമെന്ന് ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ഉറപ്പ് കിട്ടിയതിനെത്തുടര്‍ന്ന് അനിലിന്റെ ഭാര്യയും കുടുംബവും ഇതില്‍ നിന്നും പിന്തിരിയുകയായിരുന്നു. ഇതോടെ കേന്ദ്രഗവണ്മെന്റിന് എതിരെയുള്ള വേണുഗോപാലിന്റെ നീക്കം പൊളിയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: