പള്ളുരുത്തി: അര്‍ദ്ധരാത്രിയില്‍ വീടുതുറന്ന് മോഷണം നടത്തിയ അഞ്ചംഗ സംഘം അറസ്റ്റില്‍. പള്ളുരുത്തി കടേഭാഗം കാട്ടിശ്ശേരി പറമ്പില്‍ സതീശ് (24) തോപ്പുംപടി സാന്തോം കോളനിയില്‍ ജൂതപ്പറമ്പ് വീട്ടില്‍ അനില്‍ കുമാര്‍ (19), സാന്തോം കോളനിക്കു കരുവേലി വീട്ടില്‍ സനു എന്ന അഗസ്റ്റിന് (19), മട്ടാഞ്ചേരി മാന്ത്ര പാലത്തിനു സമീപം തുകലാരി ഹൗസ്, പ്രണവ്(19), പള്ളുരുത്തി മോസ്കോ നഗര്‍ മലയില്‍ വീട്ടില്‍ ശ്രീരാജ്(25) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 24 നാണ് കേസിനാസ്പദമായ സംഭവം. തോപ്പുംപടി പരിപ്പു ജംഗ്ഷനു സമീപം സാന്തോംനഗറില് വാടകയ്ക്കു താമസിക്കുന്ന അരുണ്‍ എന്നയാളുടെ വീട്ടിലാണ് മോഷണം നടന്നത്. മാല, നാല് മോതിരങ്ങള്‍, മൊബൈല്‍, ഫോണുകള്‍, വാച്ച് എന്നിവയാണ് കവര്‍ന്നത്. പള്ളുരുത്തി സ്വദേശി സതീശ് ആണ് മോഷണം പ്ലാന്‍ ചെയ്തത് വീടും ചുറ്റുപാടും പതിവായി പരിശോധിച്ച് ഉറപ്പുവരുത്തിയശേഷമാണ് സംഘാംഗങ്ങളെ ഒരുക്കിയത്. വീട്ടുകാര്‍ ഉറങ്ങിയെന്ന് ഉറപ്പുവരുത്തിയശേഷം ജനലിന്റെ കൊളുത്ത് ഇളക്കി മാറ്റി മുന്‍ഭാഗത്തെ വാതില്‍ തുറന്ന് അകത്തുകടക്കുകയായിരുന്നു. വീട്ടുകാര്‍ കിടക്കാന്‍ നേരം ഒരു ബാഗില്‍ സ്വര്‍ണാഭരണങ്ങള്‍ അഴിച്ചുവെച്ചിരുന്നു. ഈ ഭാഗമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. മോഷണം നടത്തിയ മുതലുകള്‍ പള്ളുരുത്തിയിലെ ശ്രീരാജിന്റെ വീട്ടിലാണ് സൂക്ഷിച്ചിരുന്നത്. ഇത് പോലീസ് കണ്ടെടുത്തിട്ടുണ്ട്.
മോഷണം നടന്ന വീടിന്റെ പരിസരത്തെ വീട്ടുകാരില്‍നിന്നുമാണ് സതീശ് പതിവായി ഈ പ്രദേശത്ത് എത്തിയിരുന്നതായി മനസ്സിലാക്കിയത് രഹസ്യമായി പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീടാണ് മറ്റു പ്രതികളുടെ വിവരങ്ങള്‍ പോലീസിന് ലഭിക്കുന്നത്. സതീശ് നിരവധി ക്രിമിനല്‍ കേസുകളിലും മയക്കുമരുന്നു കേസുകളിലും പ്രതിയാണ്. ആര്ഭാടത്തിനുവേണ്ടിയും ലഹരിമരുന്ന് ഉപയോഗത്തിനുമാണഅ ഇവര്‍ പണം വിനിയോഗിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ എല്ലാവരും ലഹരിമരുന്നിനടിമകളാണ്. പള്ളുരുത്തി, തോപ്പുംപടി പോലീസിന്റെ സംയുക്ത അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. കൊച്ചി സിറ്റി സൈബര്‍ സെല്ലിന്റെ സഹായവും അന്വേഷണത്തെ സഹായിച്ചു. പള്ളുരുത്തി സിഐ കെ.ജി.അനീഷ്, പള്ളുരുത്തി എസ്ഐ എ.ഫിറോസ്, തോപ്പുംപടി എസ്ഐ സി.വിനു, സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.പി.ജബ്ബാര്‍, ബാലചന്ദ്രന് എന്നിവരാണ് കേസന്വേഷണത്തിന് നേതൃത്വം നല്‍കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: