ദാരിദ്ര്യവും സാമ്പത്തിക ബുദ്ധിമുട്ടും ചര്‍ച്ചചെയ്യേണ്ട സ്ഥാനത്ത് വര്‍ഗീയത കലര്‍ത്തുന്നത് 2017ലെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ്. സൗമ്യനും പക്വതയുമുള്ള മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് ഇസ്ലാമിക് സ്റ്റേറ്റിനോടാണ് രാഷ്ട്രീയ സ്വയം സേവാസംഘത്തെ ഉപമിച്ചിരിക്കുന്നത്.
രാജ്യസ്നേഹത്തിലും സംസ്കാരത്തിലും അടിയുറച്ച് വിശ്വസിക്കുന്ന ഒരു സംഘടനയേയും മറ്റോരു ഭീകരസംഘടനയേയും തമ്മില്‍ താരതമ്യം ചെയ്തത് വളരെ ബാലിശമായ കാര്യമാണ്. സൈന്യത്തിനും ഭരണഘടനയ്ക്കുമെതിരെ മുദ്രാവാക്യം വിളിക്കുന്ന ജെഎന്‍യു വിദ്യാര്‍ത്ഥികളെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നത് എന്തിനാണ്? കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നത് കശ്മീരിനെ ഭാരതത്തില്‍നിന്നും സ്വതന്ത്രമാക്കുവാനും, ആര്‍എസ്എസ് നില്‍ക്കുന്നതാകട്ടെ ഭാരതത്തിലെ സ്വതന്ത്ര്യ പ്രേമികള്ക്കുവേണ്ടിയുമാണ്. ആര്‍എസ്എസിനേയും ഐഎസിനേയും താരതമ്യം ചെയ്യുന്നത് നെഹ്രുവിനെയും പോള്‍ പോട്ടിനേയും താരതമ്യം ചെയ്യുന്നതുപോലെയാണ്. എന്ത് ഒഴിവുകിഴിവുകളുടെ പേരിലായാലും ആദര്‍ശത്തിന്റെ പേരിലായാലും ആര്‍എസ്എസിനെയും ഐഎസിനെയും തമ്മില്‍ കൂട്ടികുഴയ്ക്കരുതായിരുന്നു.
ഇവിടെ ആരെങ്കിലും ഐഎസുമായി താരതമ്യം ചെയ്യെപ്പടണമെങ്കില് അത് വിദേശ ഫണ്ട് കൈപ്പറ്റുന്ന മാവോയിസ്റ്റുകളേയാണ്. കമ്യൂണിസ്റ്റ്, മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് ആശയം ഉള്ളില്‍ സൂക്ഷിക്കുന്നവരാണ് മാവോയിസ്റ്റുകള്‍. അത്തരക്കാരുമായാണ് ഇപ്പോള്‍ കോണ്‍ഗ്രസ് രാജ്യസഭയിലും ബംഗാളിലും സഖ്യമുണ്ടാക്കിയിരിക്കുന്നത്. ഭീകരരായ മാവോയിസ്റ്റുകളോട് ഒരു മനഃസാക്ഷികുത്തും കൂടാതെ കൂട്ടുചേര്‍ന്ന് അവര്‍ ചെയ്യുന്ന തെറ്റുകള്‍ കണ്ടില്ലെന്നുവച്ച്, ഇത്തരത്തില്‍ താരതമ്യത്തിന് മുതിരുന്ന പാര്‍ട്ടിയും മാവോയിസ്റ്റുകളും ഒരേനാണയത്തിന്റെ ഇരുവശങ്ങളാണ.് അതുകൊണ്ടാണ് സത്യത്തെ തെറ്റായി പ്രചരിപ്പിക്കുവാന്‍ തയ്യാറാകുന്നത്.
എല്ലാ ഇസ്ലാം മതവിശ്വാസികളും ഭീകരര്‍ എന്നു ചിത്രീകരിക്കപ്പെടുന്നതുപോലെ ആര്‍എസ്എസിനേയും കാണിക്കുവാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.
ലോകമുസ്ലിം സംഘടനകളില്‍ ഭാരതത്തിലെ മുസ്ലിങ്ങളാണ് ഭീകരവാദത്തിനെതിരെ ശക്തമായ നിലപാടുകള്‍ കൈക്കൊണ്ടിട്ടുള്ളത്. ഭാരതീയ മുസ്ലിങ്ങള്‍ അസഹിഷ്ണുത കാട്ടുന്ന സംഘടനകള്‍ക്കെതിരെ നിലകൊള്ളുന്നു. സൂഫിസത്തിന്റെയും മിനാരങ്ങളുടേയും സംഗീതത്തിന്റെയും വരദാനമാണ് ഇസ്ലാം എന്ന വിശുദ്ധ മതം. ആഘോഷങ്ങളുടേയും വര്‍ണ്ണങ്ങളുടേയും ജീവിതം നയിക്കുമ്പോഴും അവര്‍ നിസാമുദീനേയും അജ്മീര്‍ ഷെരീഫിനേയും ഹിന്ദുദേവതകളേയും പ്രവാചകനേയും വേറിട്ടുകണ്ടിരുന്നില്ല.
എന്തുകൊണ്ടാണ് കോണ്‍ഗ്രസ് പാര്‍ട്ടി സാമൂഹിക പ്രശനങ്ങളെ ജീര്‍ണ്ണിച്ച തീവ്രവാദത്തിന്റെ കണ്ണിലൂടെ കാണുന്നത്. കുറച്ച് മുസ്ലിങ്ങള്ചേര്ന്ന് മറ്റ് മുസ്ലിങ്ങളെ കൊല്ലുന്നു. എന്നിട്ടും ഇസ്ലാം സമുദായത്തിന്റെ ഏറ്റവും വലിയ ശത്രു ഇസ്ലാമിക് സ്റ്റേറ്റാണെന്ന് ഒരു കോണ്‍ഗ്രസ് നേതാവ് പോലും പറഞ്ഞില്ല. പല മുസ്ലിം രാജ്യങ്ങളിലും ഇന്ന് ഐഎസിന് ശാഖകളുണ്ട്. ഇവര്‍ സ്കൂളുകള്‍ അടച്ചുപൂട്ടുകയും സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ലൈംഗിക അടിമകളാക്കുകയും ചെയ്യുന്നു. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ പാക്കിസ്ഥാനില്‍തന്നെ 1900 ത്തോളം ഷിയ മുസ്ലിങ്ങള്‍ ബോംബ് സ്ഫോടനങ്ങളില്‍ മാത്രം കൊല്ലപ്പെട്ടിട്ടുണ്ട്.
ഭാരതത്തിന്റെ മതേതരത്ത്വം കാത്തുസൂക്ഷിക്കുന്നതിനും ന്യൂനപക്ഷങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടിയാണ് ആര്‍എസ്എസ് നിലകൊണ്ടിട്ടുള്ളത്. ലക്ഷക്കണക്കിനുവരുന്ന സ്വയംസേവകര്‍ ഭാരതത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനുമായി അഹോരാത്രം ജോലിചെയ്യുന്നവരാണ്. സന്നദ്ധ സംഘടനകള്‍ അടക്കം ഒന്നേമുക്കാല്‍ ലക്ഷത്തോളം പ്രോജക്ടുകളാണ് ആര്‍എസ്എസ് സ്വയംസേവകര്‍ ചെയ്യുന്നത്. അതില്‍ വികസനം എത്തിനോക്കിയിട്ടില്ലാത്ത സ്ഥലങ്ങളില്‍നിന്നുള്ള പട്ടിക ജാതി/ വര്‍ഗ്ഗ ഹോസ്റ്റലുകള്‍ അടക്കം നിരവധി സേവനങ്ങളും ഇവര്‍ നല്‍കുന്നുണ്ട്.
വികസന രാഷ്ട്രമാണ് നമ്മുടെ ലക്ഷ്യം. എല്ലായര്‍ത്ഥത്തിലും ജനിച്ചനാടിനെ അമ്മയായി കണ്ട് സ്നേഹിക്കുന്നവരാണിവര്‍.
ആര്‍എസ്എസുകാര്‍ക്കിടയില്‍ ഐഐടി ബിരുദധാരികളും ഗവേഷകരും ഡോക്ടര്‍മാരും എന്‍ജിനിയര്‍മാരുമടക്കം നിരവധി വിദ്യാസമ്പന്നരുണ്ട്. ഇത്തരക്കാര്‍ പത്മ അവാര്‍ഡുകള്‍ക്കോ പ്രശ്സ്തിക്കോ വേണ്ടിയല്ല, സ്വന്തം ജീവിതം നാടിനും നാട്ടുകാര്‍ക്കുംവേണ്ടി ഉഴിഞ്ഞുവച്ചവരാണ്.
രാഷ്ട്രത്തിന്റെ ഭാവിയേക്കുറിച്ച് ശ്രദ്ധയുള്ളതിനാല്‍ ഭാരതത്തിന്റെ ജനാധിപത്യത്തിനും ഭരണഘടനയ്ക്കുമെതിരെ നടക്കുന്ന പ്രവര്‍ത്തനങ്ങളെ അവര്‍ ശക്തമായി എതിര്‍ത്തിരിക്കും.
എങ്ങനെ ആര്‍എസ്എസിനെ ആയുധധാരികളായുള്ള ചാവേറുകളുമായി താരതമ്യം ചെയ്യാന്‍ കഴിയുന്നു? കുറച്ചെങ്കിലും ദയ കാണിക്കുക. അതാണ് നല്ലത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: