പുരുഷന്മാരില് ബ്രിട്ടന്റെ ആന്‍ഡി മുറെ മൂന്നാം റൗണ്ടില്‍. ഉസ്ബെക്കിസ്ഥാന്റെ ഡെനിസ് ഇസ്തോമിനെ തുടര്‍ച്ചയായ സെറ്റില്‍ കീഴടക്കി മുന്‍ ചാമ്പ്യന്‍ മുറെ, സ്കോര്‍: 6-3, 7-5. മത്സരത്തിന് വനിതകള്‍ ഉപയോഗിക്കുന്ന തരത്തിലുള്ള പന്താണെന്ന മുറെയുടെ പരാതി സൃഷ്ടിച്ച നാടകീയതകള്‍ക്കിടെയാണ് മത്സരം പുരോഗമിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുറെ അംപയറോട് തര്‍ക്കിച്ചു. 2009, 2013 വര്‍ഷങ്ങളില്‍ ഇവിടെ ജേതാവായ മുറെ, 2012ലും കഴിഞ്ഞ വര്‍ഷവും ഫൈനലില്‍ നൊവാക് ദ്യോകോവിച്ചിനോട് തോറ്റു. ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവാണ് അടുത്ത റൗണ്ടില്‍ മുറെയുടെ എതിരാളി.
അതേസമയം, ലോക അഞ്ചാം നമ്പര്‍ റാഫേല്‍ നദാല്‍ മൂന്നാം റൗണ്ട് മത്സരത്തിനിടെ പിന്മാറി. റാങ്കിങ്ങില്‍ 94ലുള്ള ബോസ്നിയയുടെ ദാമിര്‍ സുമറിനെതിരെ 2-6, 6-4, 3-0ന് മുന്നിട്ടു നില്ക്കുമ്പോള് പിന്മാറുകയായിരുന്നു നദാല്‍. മത്സരത്തിനിടെ പലവട്ടം ഡോക്റ്റര്‍മാരെ കോര്‍ട്ടിലേക്കു വിളിച്ചുവരുത്തി താരം. തനിക്കേറെ പ്രിയപ്പെട്ട ഫ്രഞ്ച് ഓപ്പണില്‍ പത്താം കിരീടം ലക്ഷ്യമിടുന്ന സ്പാനിഷ് താരം അതുകൂടി മുന്നില്‍ക്കണ്ടാണ് പിന്മാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: